‘മലിനജലം ഉപയോഗിച്ചു’; ജലപീരങ്കിയിലെ വെള്ളം കുപ്പിയിലാക്കി നിയമസഭയിൽ പിണറായി; പരിശോധനയ്ക്ക് സ്പീക്കറുടെ നിർദേശം

JUNE 22, 2026, 5:44 AM

തിരുവനന്തപുരം: നിയമസഭയിൽ ജലപീരങ്കിയിൽ ഉപയോഗിച്ച വെള്ളത്തിന്റെ സാമ്പിളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എഐവൈഎഫ്-എഐഎസ്എഫ് മാർച്ചിന് നേരെ പ്രയോഗിച്ച ജലപീരങ്കിയിലെ വെള്ളം കുപ്പിയിലാക്കി സഭയിൽ കൊണ്ടുവന്ന പിണറായി വിജയൻ, അമീബിക് മസ്തിഷ്കജ്വരം ഉണ്ടാകാൻ സാധ്യതയുള്ള മലിനജലമാണ് ഉപയോഗിച്ചതെന്ന് ഗുരുതര ആരോപണം ഉന്നയിച്ചു.

പിഎം ശ്രീ പദ്ധതിക്കെതിരായ നിയമസഭാ മാർച്ചിനിടെ കെ. രാജൻ എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത പ്രതിഷേധത്തിനിടെയാണ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിൽ ഉപയോഗിച്ച വെള്ളത്തിന്റെ ഗുണനിലവാരത്തെയാണ് പ്രതിപക്ഷം ഇപ്പോൾ ചോദ്യം ചെയ്യുന്നത്.

അതേസമയം, ജലപീരങ്കിയിൽ ഉപയോഗിച്ചത് വാട്ടർ അതോറിറ്റിയിൽ നിന്നുള്ള വെള്ളമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയിൽ വിശദീകരിച്ചു. വേണമെങ്കിൽ വെള്ളം ലാബ് പരിശോധനയ്ക്ക് വിധേയമാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണം ഗൗരവമുള്ള കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജലപീരങ്കിയിലെ വെള്ളം പരിശോധിച്ച് റിപ്പോർട്ട് സഭയെ അറിയിക്കണമെന്ന് നിർദേശിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam