കണ്ണൂർ: സെൻട്രൽ ജയിലിലേക്ക് നിരോധിത ലഹരിവസ്തുക്കൾ എത്തിച്ചുനൽകുന്ന സംഘത്തിലെ മൂന്നാമനായ പ്രതിയും പിടിയിൽ. പനങ്കാവ് സ്വദേശിയായ കെ. റിജിലാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അത്താഴക്കുന്ന് സ്വദേശി മജീഫ്, പനങ്കാവ് സ്വദേശി അക്ഷയ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ജയിലിനുള്ളിലെ കരിഞ്ചന്തയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.
കഴിഞ്ഞ മാസം ജയിലിന്റെ മതിലിനരികിൽ ബീഡി ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ എറിഞ്ഞുകൊടുക്കുന്നതിനിടെ അക്ഷയ് പിടിക്കപ്പെട്ടിരുന്നു. എന്നാൽ, മജീഫും റിജിലും അപ്പോൾ രക്ഷപ്പെട്ടു. അക്ഷയുടെ അറസ്റ്റിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗവും ലഹരി വിൽപ്പനയും വ്യാപകമാണെന്ന് വ്യക്തമായത്.
ജയിലിനകത്ത് തന്നെയുള്ള ചില കൊലക്കേസ് പ്രതികളുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഈ കരിഞ്ചന്ത നിയന്ത്രിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ കച്ചവടം നടക്കുന്നതെന്ന ഗുരുതരമായ ആരോപണവും ഉയർന്നിട്ടുണ്ട്.
പുറത്ത് 400 രൂപ വിലയുള്ള മദ്യത്തിന് ജയിലിനകത്ത് 4000 രൂപയാണ് ഈടാക്കുന്നത്. ഒരു കെട്ട് ബീഡിക്ക് 200 രൂപയും, കഞ്ചാവ് കലർത്തിയ ബീഡിക്ക് 500 രൂപയും നൽകണം. ജയിലിന് പുറത്തുള്ള സംഘം ലഹരിവസ്തുക്കൾ പാക്കറ്റുകളിലാക്കി മതിലിനകത്തേക്ക് എറിഞ്ഞുകൊടുക്കും. ഈ സാധനങ്ങൾ ജയിലിനകത്തുള്ള സംഘം വാങ്ങി നാലിരട്ടി വിലയ്ക്ക് മറ്റ് തടവുകാർക്ക് വിൽക്കുന്നു.
ജയിലിനകത്ത് ഒളിപ്പിച്ചു വെച്ച മൊബൈൽ ഫോണുകൾ ഉപയോഗിച്ചാണ് തടവുകാർക്ക് ആവശ്യമുള്ള സാധനങ്ങൾ പുറത്തുള്ള സംഘത്തോട് ആവശ്യപ്പെടുന്നത്. സാധനങ്ങളുമായി എത്തുന്ന സംഘം ആദ്യം ജയിലിനകത്തേക്ക് ഒരു കല്ലെറിഞ്ഞ് സിഗ്നൽ നൽകും. അതിനുശേഷം ഓർഡർ ചെയ്ത സാധനങ്ങൾ മതിലിനകത്തേക്ക് എറിഞ്ഞുകൊടുക്കും. ഇതിന് പ്രതിഫലമായി 1000 രൂപ മുതൽ ലഭിക്കുമെന്ന് പിടിയിലായ അക്ഷയ് പോലീസിനോട് വെളിപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'കേട്ടാലറയ്ക്കുന്ന ഭാഷയിൽ സൈബർ ആക്രമണം നടക്കുന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ശോഭാ
'തനിക്കെതിരെ ഒന്നും പറയാൻ കിട്ടാത്തത് മൂലം തെറ്റായ വാർത്തകൾ സൃഷ്ടിക്കുന്നു'; പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക്
ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ