തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് രംഗത്ത്. ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിക്കുന്നവർക്കും ആംബുലൻസിന് വഴി നൽകാത്തവർക്കുമടക്കം ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. പുതിയ നിർദേശങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്താൻ ആർടിഒമാർക്ക് നിർദേശം നൽകും എന്നാണ് ലഭിക്കുന്ന വിവരം.
ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ ഒരു ദിവസത്തെ പരിശീലന ക്ലാസിലും നിർബന്ധമായും പങ്കെടുക്കണം. ലൈസൻസ് സസ്പെൻഡ് ചെയ്തവരുടെ വിവരങ്ങൾ സാരഥി പോർട്ടലിലും മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
ആംബുലൻസിന് വഴി നൽകുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കൂടുതൽ കർശന നടപടിയാണ് സ്വീകരിക്കുക. ഇത്തരം കേസുകളിൽ ആറ് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ഒരു ദിവസത്തെ പരിശീലന ക്ലാസ് നിർബന്ധമാക്കുകയും ചെയ്യും.
മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ്, റോഡ് റേസിംഗ് എന്നിവയ്ക്ക് ആറ് മാസത്തെ ലൈസൻസ് സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും നൽകും. അമിതവേഗത്തിൽ വാഹനം ഓടിക്കുന്നവർക്കും മൂന്ന് മാസത്തെ ലൈസൻസ് സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും നിർബന്ധമാകും.
അശ്രദ്ധമായോ മദ്യപിച്ചോ വാഹനമോടിച്ച് ആളപായമുണ്ടാക്കിയാൽ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിനൊപ്പം അഞ്ച് ദിവസത്തെ പ്രത്യേക പരിശീലനവും നൽകും. ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികളെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
