തൃശൂര്‍: ബിജെപി നേതാക്കള്‍ വോട്ടിന് പണം നല്‍കിയെന്ന ആരോപണവുമായി തൃശൂര്‍ ഒളരി ശിവരാമപുരം കോളനിയിലെ താമസക്കാര്‍.
ബിജെപി പ്രാദേശിക നേതാവായ സുഭാഷ് വീട്ടിലെത്തി പണം നല്‍കിയെന്ന് ആരോപിച്ച് കോളനി നിവാസികളായ അടിയാത്ത് ഓമന , ചക്കനാരി ലീല എന്നിവർ രംഗത്ത് എത്തി.
ആളുകള്‍ കൂടിയപ്പോഴേക്കും പണവുമായി വന്നയാള്‍ മടങ്ങിയെന്നും അധികൃതർക്ക് പരാതി നല്‍കിയെന്നും കോളനി നിവാസികള്‍ പറഞ്ഞു. സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്ന് ജില്ലാ അധ്യക്ഷൻ കെ.കെ.അനീഷ് കുമാർ.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃശൂരില്‍ എൻഡിഎയ്ക്കായി സുരേഷ് ഗോപിയും യുഡിഎഫിനായി കെ.മുരളീധരനും എല്‍ഡിഎഫിനായി വി.എസ്.സുനില്‍ കുമാറുമാണ് മത്സരരംഗത്ത്.
തോല്‍വി ഉറപ്പിച്ച മറ്റ് രാഷ്ട്രീയപ്പാർട്ടികള്‍ നടത്തുന്ന വ്യാജ പ്രചാരണമാണിതെന്നും പണം നല്‍കാൻ പാർട്ടി ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും ബിജെപി നേതൃത്വം അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്