തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ മാസപ്പടി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും. ഹർജിയിൽ വാദം പൂർത്തിയായി.
സിഎംആർഎൽ കമ്പനിക്ക് ഭൂമി നൽകാൻ ചട്ടങ്ങളിൽ ഇളവ് നൽകിയെന്നായിരുന്നു മാത്യു കുഴൽനാടന്‍റെ വാദം. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുന്നത്.
സ്വകാര്യ കമ്പനി നേട്ടമുണ്ടാക്കിയതിന്റെ രേഖകള്‍ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. സിഎംആർഎല്ലിൻെറ അപേക്ഷയിൽ മുഖ്യമന്ത്രി നടത്തിയ യോഗത്തിന്‍റെ മിനിറ്റസ് മാത്യുവിന്‍റെ അഭിഭാഷകൻ കോടതിയിൽ നൽകി. എന്നാൽ യോഗം ചേർന്ന് അപേക്ഷ തളളിയെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സിഎംആര്‍എല്‍ കമ്പനിക്ക് സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ മാത്യു കുഴല്‍നാടന് ഹാജരാക്കാനായില്ലെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു.
അഴിമതി നിരോധന പരിധിയിൽ വരുന്ന ആരോപണം അല്ലെന്നും വിജിലന്‍സ് അഭിഭാഷകൻ വാദിച്ചു. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തതിന് പ്രതിഫലമായിരുന്നു വീണക്ക് ലഭിച്ച മാസപ്പടിയെന്നാണ് കുഴൽനാടന്‍റെ പ്രധാന ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്