തിരുവനന്തപുരം: എൽപിജി വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെ തട്ടുകടകളും ഹോട്ടലുകളും കൂടുതലായി അടച്ചുതുടങ്ങി. ഗ്യാസിന്റെ ലഭ്യതക്കുറവ് കേറ്ററിങ് സ്ഥാപനങ്ങളെയും പിടിച്ചുലയ്ക്കുകയാണ്.
റമദാനും വലിയ നോമ്പും കഴിഞ്ഞെത്തുന്നത് വലീയ വിവാഹ സീസണിലേക്കാണ്. ഇനിയുള്ള ദിനങ്ങൾ എങ്ങനെയെന്ന് അറിയാത്തതിനാൽ കേറ്ററിങ് സ്ഥാപനങ്ങൾ വിവാഹങ്ങൾ ഉൾപ്പെടെ ഉള്ളവയുടെ ഓർഡറുകൾ സ്വീകരിക്കുന്നതു നിർത്തി.
വിറകടുപ്പിനുള്ള സാഹചര്യവും അതിനുള്ള ക്രമീകരണങ്ങളും സ്വീകരിച്ചിട്ടാവും ഇനി കേറ്ററിംഗ് സ്ഥാപനങ്ങൾ ഓർഡറുകൾ സ്വീകരിക്കുക.
തിരുവനന്തപുരം ശ്രീകാര്യത്ത് 4 തട്ടുകടകൾ പൂട്ടി. വലിയ ഹോട്ടലുകളിൽ ആവശ്യപ്പെടുന്ന ഭക്ഷണം തയാറാക്കി കൊടുക്കാൻ കഴിയുന്നില്ല. കഴക്കൂട്ടത്ത് ചില ഹോട്ടലുകളിൽ ഉച്ചയൂണ് നിർത്തി.
ഒന്നോ രണ്ടോ ദിവസത്തേക്കുള്ള പാചകവാതകം മാത്രമേ മിക്കയിടത്തും ഉള്ളൂ. വരും ദിവസങ്ങളിൽ ടെക്നോപാർക്ക് ജീവനക്കാരെ ഉൾപ്പെടെ ബാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

കാരവാനില്‍ സിസിടിവിയില്ല; പുറത്തുള്ള ദൃശ്യങ്ങള്‍ ശേഖരിച്ചു പ്രത്യേക അന്വേഷണ സംഘം; രഞ്ജിത്തിനൊപ്പമുണ്ടായിരുന്ന നടനെ
രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞ് സിനിമയിലെ ഐസിസി അംഗമായിരുന്ന അഭിഭാഷകൻ
പേരാമ്പ്ര അനൗണ്‍സ്മെന്റ് വിവാദം; വിദ്വേഷ പരാമർശം നടത്തിയിട്ടില്ലെന്ന് എൽഡിഎഫ്
പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി