തിരുവനന്തപുരം: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് പണം തിരികെ നല്കി.
കരാര്‍ പ്രകാരമാണു ഭൂമി വില്പനയില് ഇടപെട്ടതെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും ആദ്യം നിലപാടു സ്വീകരിച്ച ഡിജിപി ഒടുവില്‍ ഒത്തുതീർപ്പിനു വഴങ്ങുകയായിരുന്നു.
പണം തിരികെ കിട്ടിയാല്‍ കേസിനില്ലെന്ന് ഉമര്‍ ഷെരിഫ് പറഞ്ഞിരുന്നു.
ഉന്നതതലത്തിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഒത്തുതീര്‍പ്പിനു കളമൊരുങ്ങിയത്.
ഇടപാടിലെ ക്രമക്കേട് സംബന്ധിച്ചു മുഖ്യമന്ത്രിക്കു പരാതി നല്കിയ വിവരവും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഇടപെട്ട കാര്യവും പരാതിക്കാരനായ ഉമര്‍ ഷെരീഫ് വെളിപ്പെടുത്തിയതോടെ സര്‍ക്കാരും പ്രതിരോധത്തിലായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്