തിരുവനന്തപുരം: സർവ്വേ ഡിപ്പാർട്ട്മെന്റിലെ ഡിജിറ്റൽ സർവ്വേ കരാർ തൊഴിലാളികളായ 2800 പേരെ സർക്കാർ പിരിച്ചുവിട്ടു.
ഇതോടെ സംസ്ഥാനത്ത് ഡിജിറ്റൽ സർവ്വേ മുടങ്ങി. കോടികൾ ചെലവഴിച്ച് ആരംഭിച്ച പദ്ധതി പ്രകാരം സംസ്ഥാനത്തെ നാലിലൊന്ന് വില്ലേജുകളിൽ പോലും ഡിജിറ്റൽ സർവ്വേ പൂർത്തിയായിട്ടില്ല.
സർവ്വേ ഡയറക്ടറുടെ ഉത്തരവിന്റെ പകർപ്പ് പുറത്ത് വന്നു.
നാലുമാസത്തെ ശമ്പള കുടിശിക പോലും നൽകാതെയാണ് പിരിച്ചുവിടൽ. ഇന്ന് മുതൽ ജോലിയിൽ നിന്ന് പിരിഞ്ഞ് പോകണമെന്നാണ് സർവ്വേ ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
