പയ്യന്നൂർ: കേരളത്തിലെ വൈദ്യുത വാഹന മേഖലയ്ക്ക് പുത്തൻ ഉണർവേകി ദേശീയപാതകളിലും പ്രധാന നഗരങ്ങളിലുമായി 219 പുതിയ ഇ-വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കേന്ദ്രാനുമതി ലഭിച്ചു.
കേന്ദ്ര ഘനവ്യവസായ മന്ത്രാലയത്തിന്റെ 'പി.എം-ഇ ഡ്രൈവ്' പദ്ധതിയിൽ ഉൾപ്പെടുത്തി 63.12 കോടി രൂപയുടെ ഗ്രാന്റാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോർഡിന്റെ (കെ.എസ്.ഇ.ബി.) മേൽനോട്ടത്തിൽ ആകെ 335 ചാർജറുകളാണ് ഇവിടങ്ങളിലായി സജ്ജീകരിക്കുക.
120 കിലോവാട്ട്, 240 കിലോവാട്ട് ശേഷിയുള്ള ഹൈസ്പീഡ് ചാർജിങ് സംവിധാനങ്ങളാണ് വരുന്നത് എന്നതിനാൽ ഇരുചക്ര വാഹനങ്ങൾ മുതൽ ട്രക്കുകൾ വരെ അതിവേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും.
നിലവിൽ കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുള്ള സ്റ്റേഷനുകളുടെ ശേഷി 30 മുതൽ 60 കിലോവാട്ട് വരെ മാത്രമാണെന്നിരിക്കെ, പുതിയ പദ്ധതി ചാർജിങ് സമയത്തിൽ വലിയ കുറവ് വരുത്തും.
ദേശീയപാതകളിലെ 147 ഇടങ്ങൾ ഉൾപ്പെടെ സർക്കാർ ഭൂമിയിലും കെ.എസ്.ആർ.ടി.സി., ബി.എസ്.എൻ.എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിസരത്തുമാണ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. തിരുവനന്തപുരം വൈദ്യുതി ഭവനം, ആലുവ കെ.എസ്.ആർ.ടി.സി., കണ്ണൂർ 33 കെ.വി സബ്സ്റ്റേഷൻ, കോഴിക്കോട് നല്ലളം സബ്സ്റ്റേഷൻ തുടങ്ങി 219 കേന്ദ്രങ്ങൾ ഇതിനായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്.
പദ്ധതിയുടെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബിയുടെ പുനരുപയോഗ ഊർജവിഭാഗം (റീസ്) അറിയിച്ചു. 15 മീറ്റർ നീളവും 7 മീറ്റർ വീതിയുമുള്ള യൂണിറ്റുകളായിരിക്കും ഓരോ സ്റ്റേഷനിലും സജ്ജമാക്കുക. സംസ്ഥാനം 270 സ്റ്റേഷനുകൾക്കായി അപേക്ഷ നൽകിയിരുന്നെങ്കിലും ആദ്യഘട്ടത്തിൽ 219 എണ്ണത്തിനാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

2018ലെ പ്രളയം മനുഷ്യനിർമിതം എന്ന ആരോപണം: മാത്യു കുഴൽനാടൻ കൂടുതൽ തെളിവുകൾ പുറത്തുവിട്ടേക്കും
ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര് ഇടിച്ച് കായിക താരങ്ങള്ക്ക് പരിക്കേറ്റ സംഭവം:
കുടുംബത്തിന് ഒരുകോടി രൂപയുടെ സഹായം നല്കി; എൻ എം വിജയന്റെ കുടുംബത്തിനെതിരെ കോൺഗ്രസ്