കൊച്ചി: ക്രിസ്തുവിൻ്റെ കുരിശു മരണത്തിൻ്റെ സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി. ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും കുരിശിൻ്റെ വഴിയും പുരോഗമിക്കുകയാണ്.
വിവിധ ദേവാലയങ്ങളിൽ ദുഃഖ വെള്ളിയുടെ ഭാഗമായി പ്രത്യേക പ്രാർഥനകളും കുരിശിന്‍റെ വഴിയും നടക്കും. മലയാറ്റൂർ അടക്കമുള്ള പ്രശസ്തമായ ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിലേക്ക് വൻ തീര്‍ഥാടക പ്രവാഹമാണ്.
യേശു ക്രിസ്തുവിൻ്റെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും സ്മരണയിലാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളി ആചരിക്കുന്നത്.
മനുഷ്യരുടെ മുഴുവൻ പാപങ്ങൾ ഏറ്റെടുത്ത് യേശു കുരിശുമരണം വരിച്ച ദിവസമാണ് ദുഃഖ വെള്ളിയായി ആചരിക്കുന്നത്.
മനുഷ്യരാശിയുടെ പാപ പരിഹാരത്തിനായി ദൈവപുത്രനായ യേശു കുരിശ് വരിച്ചുവെന്നും മൂന്നാം നാൾ ഉയർത്തെഴുന്നേറ്റുവെന്നുമാണ് വിശ്വാസം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാലായിൽ മാറ്റത്തിന്റെ കാറ്റ്; വിശ്വാസികൾ ഇടതുപക്ഷത്തിനൊപ്പമെന്ന് ജോസ് കെ. മാണി
മഞ്ചേശ്വരത്ത് എസ്ഡിപിഎ പിന്തുണ തള്ളാതെ പി.എം.എ. സലാം
"സൈബർ ആക്രമണത്തിന് പിന്നിൽ ഇടതുപക്ഷം"; അനൗൺസ്മെൻ്റ് വിവാദത്തിൽ ഗുരുതര ആരോപണവുമായി ഫാത്തിമ തെഹ്ലിയ
രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്