തിരുവനന്തപുരത്തെ ആർ.എസ്.എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പിയുടെ ആത്മഹത്യയിൽ ബിജെപി നേതാക്കളെ പ്രതിചേർത്തേക്കില്ല. ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലീസ്.
തൃക്കണ്ണാപുരം ബിജെപി സ്ഥാനാർഥി ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു. ആനന്ദിനെ സ്ഥാനാർത്ഥിയാക്കാൻ ആരും നിർദേശിച്ചില്ലന്ന് നേതാക്കൾ മൊഴി നൽകി.
സ്ഥാനാർത്ഥിയാകാൻ സാധിക്കാത്തതിലെ മനോവിഷമം ആവാം മരണകാരണമെന്ന് പൊലീസ് നിഗമനം. പ്രേരണയ്ക്ക് തെളിവ് ലഭിച്ചാൽ മാത്രം ബിജെപിക്കാരെ പ്രതിചേർക്കാനാകൂവെന്നും നിലപാട്.
ആനന്ദിന്റെ ഫോൺ ഫോറൻസിക് പരിശോധയ്ക്ക് വിധേയമാക്കും. ഇതിൽ നിന്ന് തെളിവുകൾ ലഭിച്ചെങ്കിൽ മാത്രമായിരിക്കും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുക. അല്ലാത്തപക്ഷം അസ്വഭാവിക മരണമായി കേസ് അവസാനിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്