ആലപ്പുഴ: ജില്ലയിലെ ദേശീയപാതയോരങ്ങളിൽ രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ദേശീയപാത അതോറിറ്റി 64 കോടി രൂപ അനുവദിക്കും.
കെ. സി. വേണുഗോപാൽ എം.പി. വിളിച്ചുചേർത്ത പ്രത്യേക അവലോകന യോഗത്തിലാണ് ദേശീയപാത അതോറിറ്റി അധികൃതർ ഫണ്ട് അനുവദിക്കുമെന്ന ഉറപ്പ് നൽകിയത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നിർമ്മാണങ്ങൾക്ക് പിന്നാലെ പലയിടങ്ങളിലും കടുത്ത വെള്ളക്കെട്ട് രൂപപ്പെടുന്നുവെന്ന വ്യാപക പരാതി ഉയർന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്നതും തുക നീക്കിവെക്കാൻ തീരുമാനിച്ചതും.
നിലവിലെ നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്ന് ജനങ്ങൾ നേരിടുന്ന ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് തുക അനുവദിക്കാൻ തീരുമാനമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
