തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങുകൾ ആരംഭിച്ചു. രാവിലെ 9 മണിക്കാണ് നിയമസഭയിൽ ചടങ്ങുകൾ തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി. സുധാകരൻ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അക്ഷരമാലാക്രമത്തിലാണ് എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നത്.
ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. “ബഹുമാന്യനായ മുഖ്യമന്ത്രി, ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവ്” എന്നിങ്ങനെയായിരുന്നു ജി. സുധാകരൻ സഭയെ അഭിസംബോധന ചെയ്തത്.
രണ്ടാമതായി പാറക്കൽ അബ്ദുള്ളയും മൂന്നാമതായി കെ.എം. അഭിജിത്തും സത്യപ്രതിജ്ഞ ചെയ്തു. ആദ്യ മൂന്ന് അംഗങ്ങളും ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, അബിൻ വർക്കി എന്നിവരും ദൈവനാമത്തിൽ പ്രതിജ്ഞ ചെയ്തപ്പോൾ പുനലൂർ എംഎൽഎ സി. അജയപ്രസാദ്, ഒ.എസ്. അംബിക, ജി.ആർ. അനിൽ എന്നിവർ സഗൗരവം സത്യപ്രതിജ്ഞ ചെയ്തു.
ഒ.എസ്. അംബികയാണ് സഭയിൽ സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിതാ അംഗം. സത്യവാചകത്തിന് ശേഷം “ആലുവാക്കാർക്ക് നന്ദി” എന്ന് അൻവർ സാദത്ത് രേഖപ്പെടുത്തി. എം.എസ്. അരുൺ കുമാറും സഗൗരവം പ്രതിജ്ഞ ചെയ്തു.
അതേസമയം, മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫ് കന്നഡ ഭാഷയിലാണ് സത്യപ്രതിജ്ഞ നിർവഹിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
