വെല്ലിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താത്തതിനെക്കുറിച്ചുള്ള ന്യൂസീലന്‍ഡ് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യ മന്ത്രാലയ സെക്രട്ടറി രുദ്രേന്ദ്ര ടണ്ടന്‍. താനൊരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായതിനാല്‍ പ്രധാനമന്ത്രിയുടെ രാഷ്ട്രീയ സമീപനങ്ങളെയും രീതികളെയും വിലയിരുത്തുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഓസ്‌ട്രേലിയ, ഇന്തൊനീഷ്യ, ന്യൂസീലന്‍ഡ് എന്നീ രാജ്യങ്ങളടങ്ങുന്ന ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തിലാണ് മോദി ന്യൂസീലന്‍ഡിലെത്തിയത്. മാധ്യമങ്ങള്‍ എന്ന മധ്യസ്ഥരിലൂടെയുള്ള ആശയ വിനിമയത്തേക്കാള്‍ ജനങ്ങളുമായി നേരിട്ട് ഇടപഴകാനാണ് മോദി താല്പര്യപ്പെടുന്നതെന്ന് ടണ്ടന്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ പൊതുവേ വോട്ടര്‍മാരുമായി നേരിട്ട് സംവദിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ജനങ്ങളുമായി അത്തരം നേരിട്ടുള്ള ബന്ധം സ്ഥാപിക്കുന്നതില്‍ മോദി അസാമാന്യ വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ അദ്ദേഹം ഈ ശൈലിയാണ് പിന്തുടരുന്നത്. മൂന്നാം ഊഴത്തില്‍ തുടരുന്ന മോദി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാക്കളില്‍ ഒരാളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ണായക ചര്‍ച്ചകള്‍ സന്ദര്‍ശനത്തിനിടെ നടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
