ഡൽഹി: വി ഡി സവർക്കർക്കെതിരായ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ പരാതിക്കാരനിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പൂനെ കോടതിയിൽ ഹർജി നൽകിയിരുന്നു.
എന്നാൽ ഈ ഹർജി രാഹുൽ ഗാന്ധിയുടെ സമ്മതമില്ലാതെ അഭിഭാഷകൻ നൽകിയതാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ പറയുന്നു.
രാഹുൽ ഗാന്ധിയോട് കൂടിയാലോചന നടത്തുകയോ അദ്ദേഹത്തിന്റെ സമ്മതം വാങ്ങുകയോ ചെയ്യാതെയാണ് അഭിഭാഷകൻ കോടതിയിൽ ഹർജി നൽകിയതെന്നും ഉടൻ തന്നെ രേഖാമൂലമുളള പ്രസ്താവന പിൻവലിക്കുമെന്നും സുപ്രിയ പറഞ്ഞു. എക്‌സിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
അഭിഭാഷകൻ മിലിന്ദ് ഡി പവാറാണ് രാഹുൽ ഗാന്ധിയുടെ പേരിൽ പൂനെ കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇത് പിൻവലിക്കുമെന്ന് വ്യക്തമാക്കിയുളള അഭിഭാഷകന്റെ വാർത്താക്കുറിപ്പും സുപ്രിയ ശ്രിനാതെ പങ്കുവെച്ചിട്ടുണ്ട്.
'രാഹുൽ ഗാന്ധിയുടെ സമ്മതമില്ലാതെ അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ രേഖാമൂലമുളള പ്രസ്താവന (പർസിസ്) ഫയൽ ചെയ്തിരുന്നു. രാഹുൽ ഗാന്ധി ഇതിനോട് ശക്തമായി വിയോജിക്കുന്നു. അഭിഭാഷകൻ അടുത്ത ദിവസം തന്നെ കോടതിയിൽ നിന്ന് ഈ പ്രസ്താവന പിൻവലിക്കും'- സുപ്രിയ എക്‌സിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ അതിജാഗ്രത; ഇന്ത്യക്കാർ അടുത്ത 48 മണിക്കൂർ വീടിന് പുറത്തിറങ്ങരുത്, കേന്ദ്ര സർക്കാരിന്റെ
സൗജന്യ എൽ.പി.ജി സിലിണ്ടറുകളുടെ വിഹിതം കേന്ദ്രം ഇരട്ടിയാക്കി; അന്തർസംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസം
"തെലങ്കാനയ്ക്ക് നൽകിയ ഗ്യാരൻ്റികൾ പൂർത്തിയാക്കിയിട്ടില്ല, കേരളത്തെ അടുത്ത ഇരയാക്കരുത്"; രേവന്ത് റെഡ്ഡിക്കെതിരെ കെ.
ഇന്ത്യയുടെ ഊർജ്ജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം; 8,370 കോടിയുടെ ആണവ വിപ്ലവം യാഥാർത്ഥ്യത്തിലേക്ക്