ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ടിക്കറ്റ് ബുക്കിംഗിലെ സുതാര്യത വർദ്ധിപ്പിക്കുന്നതിനുമായി അഞ്ച് പ്രധാന പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിലാണ് യാത്രക്കാർക്കും ചരക്ക് നീക്കത്തിനും ഗുണകരമാകുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്.
ടിക്കറ്റ് റീഫണ്ട് നിയമത്തിൽ കർശന നിയന്ത്രണം
പുതിയ പരിഷ്കാരമനുസരിച്ച്, ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കിയാൽ ഇനി മുതൽ പണം തിരികെ ലഭിക്കില്ല (No Refund). അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നത് ഒഴിവാക്കാനും സീറ്റുകൾ അർഹരായ യാത്രക്കാർക്ക് ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഈ നീക്കം. ടിക്കറ്റ് ക്യാൻസലേഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.
യാത്രക്കാർക്ക് ആശ്വാസമായി ബോർഡിംഗ് സ്റ്റേഷൻ മാറ്റം
യാത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന മറ്റൊരു മാറ്റമാണ് ബോർഡിംഗ് പോയിന്റുമായി ബന്ധപ്പെട്ടത്. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ യാത്രക്കാർക്ക് തങ്ങളുടെ ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കും. യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കൂടുതൽ ലളിതമായ സംവിധാനമാണിത്.
തത്കാൽ ബുക്കിംഗിന് ആധാർ ഒ.ടി.പി നിർബന്ധം
ടിക്കറ്റ് ബുക്കിംഗിലെ ക്രമക്കേടുകൾ തടയാൻ സാങ്കേതിക വിദ്യയിൽ വലിയ മാറ്റങ്ങളാണ് റെയിൽവേ കൊണ്ടുവരുന്നത്. തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ആധാർ അധിഷ്ഠിത ഒ.ടി.പി (OTP) വെരിഫിക്കേഷൻ നിർബന്ധമാക്കി. ദുരുപയോഗം തടയുന്നതിനാണ് ഈ നടപടി.
ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് തടയാൻ ആന്റി-ബോട്ട് സംവിധാനം ഏർപ്പെടുത്തി. ഇതിലൂടെ മൂന്ന് കോടിയോളം വ്യാജ യൂസർ ഐഡികൾ റെയിൽവേ നിർജ്ജീവമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
