കരൂർ ദുരന്തം: ഡിഎംകെയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം; വിജയ്‌ക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി

JULY 7, 2026, 2:51 AM

തമിഴ്നാട്ടിലെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്കും മന്ത്രി ആഥവ് അർജുനെതിരെയും ഡിഎംകെ ജനറൽ സെക്രട്ടറി ആർ.എസ്. ഭാരതി നൽകിയ ഹർജി സുപ്രീം കോടതിയിൽ വിമർശനത്തിന് ഇടയായി. സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രസ്താവനകളിൽ നിന്നും നടപടികളിൽ നിന്നും ഇരുവരെയും തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ഹർജി പരിഗണിച്ച സുപ്രീം കോടതി, മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും സന്ദർശനങ്ങളും നിയന്ത്രിക്കണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നതെന്ന് ചോദിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്താനാണോ ശ്രമിക്കുന്നതെന്നും കോടതി വിമർശിച്ചു.

സിബിഐ അന്വേഷണം നടക്കുന്ന ഒരു കേസിൽ രാഷ്ട്രീയ എതിരാളിയുടെ പ്രസ്താവനയെ തടയാൻ സുപ്രീം കോടതി എങ്ങനെ ഉത്തരവിടുമെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി വിജയ് ഈ കേസിൽ പ്രതിയല്ലെന്നും കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

കോടതിയുടെ പരാമർശങ്ങൾക്ക് പിന്നാലെ ഡിഎംകെ ഹർജി പിൻവലിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam