ന്യൂഡൽഹി: വിമാനക്കമ്പനികൾ ബുക്കിംഗിനും ചെക്ക്-ഇന്നിനുമായി ഉപയോഗിക്കുന്ന നാവിറ്റെയർ (Navitaire) സോഫ്റ്റ്‌വെയറിലുണ്ടായ സാങ്കേതിക തകരാറിനെത്തുടർന്ന് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളുടെ പ്രവർത്തനം സ്തംഭിച്ചു.
ഡൽഹി, മുംബൈ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ നൂറുകണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം കുടുങ്ങിയത്. ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്ന തകരാർ വിമാന സർവീസുകളെയും വലിയ തോതിൽ ബാധിച്ചു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 6:45-ഓടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. തിരക്കേറിയ സമയത്ത് സിസ്റ്റം പ്രവർത്തനരഹിതമായതോടെ യാത്രക്കാരുടെ വിവരങ്ങൾ നേരിട്ട് രേഖപ്പെടുത്താൻ വിമാനക്കമ്പനികൾ നിർബന്ധിതരായി. ഇതോടെ ചെക്ക്-ഇൻ കൗണ്ടറുകളിൽ യാത്രക്കാരുടെ നീണ്ട നിര ദൃശ്യമായി. ഇൻഡിഗോ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ കമ്പനികളെയാണ് തകരാർ പ്രധാനമായും ബാധിച്ചത്.
രാവിലെ 8:25-ഓടെയാണ് നാവിറ്റെയർ സിസ്റ്റം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമായത്. ഇൻഡിഗോ വിമാനക്കമ്പനി ഏകദേശം 25 മിനിറ്റിനുള്ളിൽ തന്നെ തങ്ങളുടെ സിസ്റ്റങ്ങൾ പുനഃസ്ഥാപിച്ചതായി റിപ്പോർട്ടുകളുണ്ട്.
സമാനമായ സാഹചര്യം മുംബൈ വിമാനത്താവളത്തിലും അനുഭവപ്പെട്ടു. ചെക്ക്-ഇൻ വൈകിയതോടെ വിമാനത്താവളത്തിനകത്ത് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിമാനങ്ങളുടെ ബുക്കിംഗ്, ബോർഡിംഗ് തുടങ്ങിയ നിർണ്ണായക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് നാവിറ്റെയർ പ്ലാറ്റ്‌ഫോമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
