'മൂന്ന് മരണങ്ങൾ തടയാൻ കഴിയുമായിരുന്നു'; സ്വന്തം പൗരന്മാരായ ബന്ദികളെ കൊലപ്പെടുത്തിയതിൽ  ഇസ്രയേല്‍

DECEMBER 29, 2023, 3:31 PM

സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ  സൈന്യം കൊലപ്പെടുത്തിയതിനെക്കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ച്  ഇസ്രായേൽ. ഡിസംബർ 15 ന്, ഹമാസിനെതിരെ ഗാസയിൽ നടത്തിയ ആക്രമണത്തിനിടെ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റ് യോതം ഹൈം, അലോൺ ഷംരിസ്, സമീർ എൽ-തലൽഖ എന്നീ മൂന്ന് ബന്ദികൾ മരിച്ചിരുന്നു.

ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ വെടിവെപ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വിശദീകരിച്ചു.

കെട്ടിടത്തിൽ നടത്തിയ റെയ്ഡിനിടെ, ബന്ദികൾ സഹായിക്കണം എന്ന് ഉറക്കെ വിളിച്ച് അപേക്ഷിച്ചിരുന്നു. എന്നാൽ  ഇത്  ഹമാസ് ഭീകരരുടെ ചതിയായിരിക്കാമെന്നാണ് ഇസ്രായേൽ സൈന്യം കരുതിയിരുന്നത്.  

vachakam
vachakam
vachakam

ഇസ്രായേൽ സൈനിക അന്വേഷണമനുസരിച്ച്,  ഡിസംബർ 15 ന് ഇസ്രായേൽ സൈനികർ അവരെ അബദ്ധത്തിൽ വെടിവെച്ച് കൊല്ലുകയും ചെയ്തു. ബന്ദികളാക്കിയവരിൽ രണ്ടുപേർ തൽക്ഷണം വെടിയേറ്റ് മരിച്ചു. മൂന്നാമത്തെ ബന്ദി രക്ഷപ്പെട്ടു,ഇദ്ദേഹത്തിന്  നേരെ വെടിയുതിർക്കാൻ സൈന്യം ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ ഈ ബന്ദിയുടെ രക്ഷിക്കണേ എന്ന അഭ്യർത്ഥന സമീപത്തെ ടാങ്കിൽ നിന്നുള്ള ശബ്ദം കാരണം രണ്ട് സൈനികർ ഉത്തരവ് കേട്ടില്ല.  ഈ സംഭവത്തിൽ ബന്ദികളാക്കിയവരെ രക്ഷിക്കാനുള്ള ദൗത്യത്തിൽ സൈന്യം പരാജയപ്പെട്ടുവെന്ന് സൈനിക മേധാവി ഹെർസി ഹലേവി അന്വേഷണ റിപ്പോർട്ടിനൊപ്പം പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.

മൂന്ന് മരണങ്ങൾ തടയാൻ കഴിയുമായിരുന്നു എന്ന് അദ്ദേഹം അംഗീകരിച്ചു. അതേസമയം, 129 ബന്ദികൾ ഇപ്പോഴും ഗാസ മുനമ്പിൽ തടവിലാണ്, ബാക്കിയുള്ള ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്മേൽ സമ്മർദ്ദം ശക്തമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam