കഴിഞ്ഞ വർഷം കാൻസർ രോഗം സ്ഥിരീകരിച്ച ശേഷം പൊതുചടങ്ങുകളിൽ നിന്നും വെയിൽസിന്റെ രാജകുമാരി കാതറിൻ സജീവമായിരുന്നില്ല. എന്നാൽ ഇപ്പോൾ രോഗം മാറിയതിന് ശേഷം പൊതുവരിപാടികളിലേക്ക് പതിയെ തിരിച്ചു വരികയായിരുന്നു രാജകുമാരി. എന്നാൽ ഈ ആഴ്ച നടക്കുന്ന റോയൽ ആസ്കോട്ട് കുതിരപ്പന്തയ ചടങ്ങിൽ നിന്ന് പങ്കെടുക്കാതെ അവർ പിന്മാറിയതായി ആണ് പുറത്തു വരുന്ന വിവരം.
അതേസമയം ഇത്തവണ പൊതു ജീവിതത്തിലേക്ക് കൂടുതൽ സുതാര്യമായ തിരിച്ചുവരവിനായി തികച്ചും ശാരീരികവും മാനസികവുമായ സന്തുലനം കണ്ടെത്തുകയാണ് ഈ മാറി നിൽക്കലിന്റെ പ്രധാന ലക്ഷ്യം, എന്നാണ് രാജകുടുംബവുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
എന്നാൽ ബർക്ക്ഷയറിൽ നടക്കുന്ന ഈ കായിക പരിപാടിയിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് കാതറിന് ഏറെ നിരാശയായെന്നും റിപ്പോർട്ടുകൾ പറയുന്നു. കെൻസിങ്ടൺ കൊട്ടാരമാണ് പരിപാടിയിൽ അവർ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
രാജകുടുംബം ആദ്യ കുതിരവണ്ടിയിലായി എത്തിയത് സൗദി രാജകുടുംബാംഗമായ പ്രിൻസ് സൗദ് ബിൻ ഖാലിദ് അൽ സൗദിനൊപ്പം ആയിരുന്നു. വയൽസിന്റെ രാജകുമാരനും രാജകുമാരിയുമായ പ്രിൻസ് വില്യം, കാതറിന് എന്നിവർ ഗോള്ഫർ ജസ്റ്റിൻ റോസ്, ഭാര്യ കേറ്റ് ഫിലിപ്സ് എന്നിവരോടൊപ്പം രണ്ടാമത്തെ കുതിരവണ്ടിയിലായി എത്തേണ്ടതായിരുന്നു. എന്നാൽ അതിന് സാധിച്ചില്ല.
ബുധനാഴ്ച നടന്ന കുതിരപന്തയത്തിൽ വിജയിച്ചവർക്കുള്ള പുരസ്കാരങ്ങൾ പ്രിൻസ് വില്യം വിതരണം ചെയ്തു. കാതറിന്റെ അമ്മ, കാരോൾ മിഡിൽട്ടൺ, തൻറെ മരുമകളായ അലിസെ തേവനെ (ജെയിംസ് മിഡിൽട്ടണിന്റെ ഭാര്യ) യോടൊപ്പം ചടങ്ങിൽ പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു.
ജനുവരിയിൽ ആണ് കാതറിന് തൻറെ കാൻസർ രോഗം ഏവരെയും അറിയിച്ചത്. മാർച്ചിൽ രോഗനിർണയം പ്രഖ്യാപിക്കുകയും, സെപ്റ്റംബർവരെ കെമോതെറാപ്പി പൂർത്തിയാക്കിയതായും അറിയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്