വത്തിക്കാന്‍ സിറ്റി: അമേരിക്കന്‍ ദേശീയ രാഷ്ട്രീയ വിമര്‍ശിച്ച് പോപ്പ് ലിയോ പതിനാലാമന്‍. ഒരു പ്രത്യേക രാജ്യത്തെയോ ദേശീയ നേതാവിനെയോ പരാമര്‍ശിക്കാതെയാണ് ദേശീയ രാഷ്ട്രീയത്തെ നിര്‍ഭാഗ്യകരമെന്ന് വിളിച്ചത്. അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ പോപ്പാണ് ലിയോ പതിനാലാമന്‍.
ദൈവം അതിര്‍ത്തികള്‍ തുറക്കും, മതിലുകള്‍ തകര്‍ക്കും വിദ്വേഷം ഇല്ലാതാക്കും എന്ന് ഞായറാഴ്ച സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത കുര്‍ബാനയില്‍ അദ്ദേഹം പറഞ്ഞു. മാര്‍പാപ്പ ആകുന്നതിന് മുമ്പും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കുന്നതില്‍ അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. സമീപ വര്‍ഷങ്ങളില്‍ എക്സില്‍ ട്രംപിനെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും കുറിച്ച് നിരവധി വിമര്‍ശകാത്മക പോസ്റ്റുകള്‍ പങ്കിട്ടിരുന്നു.
12 വര്‍ഷം മാര്‍പാപ്പ ആയിരുന്ന ഫ്രാന്‍സിസ് പാപ്പ ട്രംപിന്റെ നിശിത വിമര്‍ശകനായിരുന്നു. തന്റെ രണ്ടാം ടേമില്‍ യുഎസിലെ ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്റിന്റെ പദ്ധതി അപമാനകരം ആണെന്ന് അന്തരിച്ച പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്