ബിഷ്‌കെക്: സോവിയറ്റ് യൂണിയന്റെ സ്ഥാപകനേതാവ് വ്‌ളാദിമിര്‍ ലെനിന്റെ മധ്യേഷ്യയിലെ ഏറ്റവും വലിയ പ്രതിമ റഷ്യയുടെ സഖ്യകക്ഷിയായ കിര്‍ഗിസ്താന്‍ ആരുമറിയാതെ നീക്കി. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒഷിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ തലയുയര്‍ത്തിനിന്നിരുന്ന ലെനിന്‍ പ്രതിമയാണ് ശനിയാഴ്ച അര്‍ധരാത്രി ആരുമറിയാതെ നീക്കം ചെയ്തത്. 23 മീറ്ററാണ് പ്രതിമയുടെ ഉയരം.
ദേശീയ സ്വത്വം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ 'അടിച്ചുമാറ്റല്‍' നടത്തിയത്. പഴയ സോവിയറ്റ് രാജ്യങ്ങളെല്ലാം സോവിയറ്റ്കാല മുദ്രകളും നേതാക്കളുടെ സ്മാരകങ്ങളും മാറ്റിസ്ഥാപിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നതിന്റെ തുടര്‍ച്ചയാണ് കിര്‍ഗിസ്താന്റെയും നീക്കം. എവിടേക്കുമാറ്റിയെന്ന് വ്യക്തമല്ല. 19-ാം നൂറ്റാണ്ടിലാണ് റഷ്യന്‍ സാമ്രാജ്യത്തിനൊപ്പം കിര്‍ഗിസ്താന്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്. 1917-ലെ ബോള്‍ഷെവിക് വിപ്ലവത്തിനുശേഷം സോവിയറ്റ് യൂണിയന്റെ ഭാഗമായി. 1991-ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടി.Kyrgyzstan removes giant statue of Lenin without anyone knowing
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്