റാഫ: തെക്കന്‍ ഗാസയിലെ റാഫയില്‍ ഭക്ഷണ വിതരണ കേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 182 പേര്‍ക്ക് പരിക്കേറ്റു. ഗാസയില്‍ 34 പേരെ വെടിവെച്ചുകൊന്നതില്‍ അന്താരാഷ്ട്രതലത്തില്‍ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങവേയാണ് സമാനകൃത്യം ഇസ്രയേല്‍ ആവര്‍ത്തിച്ചിരിക്കുന്നത്.
ഇസ്രയേലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന, ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്റെ (ജിഎച്ച്എഫ്) കേന്ദ്രത്തില്‍ ഭക്ഷണം വാങ്ങാനെത്തിയവരാണ് ആക്രമണത്തിനിരയായത്. നിര്‍ദേശിച്ച വഴിയില്‍ നിന്ന് മാറി സൈന്യത്തിന് നേരേ നീങ്ങിയതിനാലാണ്, സംശയം തോന്നി ഇവര്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്ന് ഇസ്രയേല്‍ പറഞ്ഞു. മുന്നറിയിപ്പ് വെടി ഇവര്‍ അവഗണിച്ചെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു. സംഭവത്തെ യുഎന്‍ മാനുഷികകാര്യവിഭാഗം അപലപിച്ചു. എന്നാല്‍ വിതരണ കേന്ദ്രത്തിനടുത്ത് അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ജിഎച്ച്എഫ് പറയുന്നത്.
റാഫയിലെ ഭക്ഷണവിതരണ കേന്ദ്രത്തിന് സമീപം ഞായറാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 34 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ്, യു.എസ് പിന്തുണയുള്ള സംഘടനയായ ജിഎച്ച്എഫ് ഗാസയില്‍ ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ തുറന്നത്. ഇസ്രയേലിന്റെ സൈനികത്താവളങ്ങള്‍ക്ക് അടുത്താണ് ഇവ. ഗാസയിലേക്ക് എത്തുന്ന സഹായട്രക്കുകള്‍ ഹമാസ് കൊള്ളയടിക്കുന്നെന്ന് ആരോപിച്ച് ഇസ്രയേല്‍ തുടങ്ങിയ ബദല്‍ സംവിധാനമാണ് ജിഎച്ച്എഫിന്റെ വിതരണ കേന്ദ്രങ്ങള്‍. ഇതിനോട് യുഎന്നും മറ്റ് സന്നദ്ധ സംഘടനകളും സഹകരിക്കുന്നില്ല. 100 ശതമാനംപേരും പട്ടിണി നേരിടുന്ന പ്രദേശത്ത് ഈ സംവിധാനം കൊണ്ട് കാര്യമില്ലെന്നാണ് അവര്‍ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്