ഭീകരാക്രമണത്തിന് ഒരാഴ്ചക്ക് ശേഷം കശ്മീരിലേക്ക് തിരികെയെത്തി വിനോദസഞ്ചാരികള്‍

APRIL 29, 2025, 10:05 AM

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാഴ്ചക്ക് ശേഷം കശ്മീരിലേക്ക് തിരികെയെത്തി വിനോദസഞ്ചാരികള്‍. കശ്മീര്‍ ഉപേക്ഷിക്കരുതെന്നും ഭീകരര്‍ക്ക് കീഴടങ്ങരുതെന്നും ബോളിവുഡ് താരങ്ങളും മന്ത്രിമാരും അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് വിനോദസഞ്ചാരികള്‍ 'ഭൂമിയിലെ പറുദീസ'യിലേക്ക് തിരികെ എത്തുന്നത്. 

25 വിനോദസഞ്ചാരികളുടെയും ഒരു കശ്മീരിയുടെയും മരണത്തിന് കാരണമായ പഹല്‍ഗാം കൂട്ടക്കൊല സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം മാത്രമായിരുന്നില്ല, മറിച്ച് കശ്മീരിന്റെ ജീവനാഡിയായ ഒരു വ്യവസായത്തിന് നേരെയുള്ള ആക്രമണം കൂടിയായിരുന്നു. ജമ്മു കശ്മീരിന്റെ ജിഡിപിയുടെ ഏകദേശം 7-8 ശതമാനവും ടൂറിസത്തില്‍ നിന്നാണ്. 

ഭീകരാക്രമണത്തിന് ശേഷം പഹല്‍ഗാമില്‍ നിന്ന് കൂട്ടത്തോടെ മടങ്ങുന്ന വിനോദസഞ്ചാരികളുടെ ദൃശ്യങ്ങള്‍ ആളുകള്‍ കശ്മീര്‍ പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന ഭയം വര്‍ദ്ധിപ്പിച്ചു. 80% ഹോട്ടല്‍ ബുക്കിംഗുകളും റദ്ദാക്കപ്പെട്ടതായി കശ്മീര്‍ ഹോട്ടല്‍ അസോസിയേഷന്‍ പറഞ്ഞു.

vachakam
vachakam
vachakam

എന്നിരുന്നാലും, ഒരാഴ്ച കഴിഞ്ഞപ്പോള്‍, കശ്മീരില്‍ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിന്റെ ആരംഭം നല്ല രീതിയില്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

വിനോദസഞ്ചാരികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രചാരണത്തിന് നേതൃത്വം നല്‍കി. കശ്മീരില്‍ നിന്നുള്ള ആളുകള്‍ താഴ്വരയുടെ പ്രകൃതിഭംഗി ആസ്വദിക്കുന്നതും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതും കാണിക്കുന്ന ഒരു വീഡിയോ അദ്ദേഹം പോസ്റ്റ് ചെയ്തു.

'ഭീകരത ഒരിക്കലും ഇന്ത്യയുടെ ആത്മാവിനെ പരാജയപ്പെടുത്തില്ല. ഭീരുത്വം നിറഞ്ഞ ഭീകരാക്രമണത്തിനുശേഷം, നൂറുകണക്കിന് നിര്‍ഭയ വിനോദസഞ്ചാരികള്‍ ഗുല്‍ദനാദയിലും ചാറ്റര്‍ഗല്ലയിലും തടിച്ചുകൂടി, നമ്മുടെ നാടിന്റെ ഭംഗി ആസ്വദിച്ചു. ഭദര്‍വ-പത്താന്‍കോട്ട് ഹൈവേ 4 ദിവസത്തിനുശേഷം വീണ്ടും തുറന്നു - സാധാരണ നിലയിലേക്ക് തിരിച്ചെത്തി,' സിംഗ് ട്വീറ്റ് ചെയ്തു.

vachakam
vachakam
vachakam

വാരാന്ത്യത്തില്‍ പഹല്‍ഗാമില്‍ പോലും ഏതാനും സന്ദര്‍ശകരെയും വിദേശികളെയും കണ്ടു. എന്നിരുന്നാലും, മനോഹരമായ പട്ടണത്തിന്റെ എല്ലാ മുക്കിലും മൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെയും പോലീസിനെയും കാണാം. 

പഹല്‍ഗാമിലേക്കും കശ്മീരിലേക്കും വിനോദസഞ്ചാരികളെ വരാന്‍ പ്രോത്സാഹിപ്പിച്ചവരില്‍ പ്രശസ്ത ബോളിവുഡ് നടന്‍ അതുല്‍ കുല്‍ക്കര്‍ണിയും ഉള്‍പ്പെടുന്നു. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് ശേഷം പഹല്‍ഗാം സന്ദര്‍ശിച്ച കുല്‍ക്കര്‍ണി, കൂടുതല്‍ സംഖ്യയില്‍ കശ്മീരിലേക്ക് വന്നുകൊണ്ട് തീവ്രവാദികള്‍ക്ക് മറുപടി നല്‍കണമെന്ന് ആഹ്വാനം ചെയ്തു. 

നടന്‍ സുനില്‍ ഷെട്ടിയും ജനങ്ങളെ കശ്മീരിലേക്കുള്ള യാത്രകള്‍ റദ്ദാക്കരുതെന്ന് ആഹ്വാനം ചെയ്തു. തന്റെ അടുത്ത അവധിക്കാലം കശ്മീരിലേക്കായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

2019 ല്‍ ആര്‍ട്ടിക്കിള്‍ 270 റദ്ദാക്കിയതിനുശേഷം ടൂറിസത്തെ വീണ്ടും ട്രാക്കിലേക്ക് കൊണ്ടുവരിക എന്നത് കേന്ദ്രത്തിന്റെ മുന്‍ഗണനയാണ്. വര്‍ഷം തോറും സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2024 ല്‍ വിനോദസഞ്ചാരികളുടെ എണ്ണം 2.95 ദശലക്ഷമായിരുന്നു. 2023 ല്‍ 2.71 ദശലക്ഷം സന്ദര്‍ശകരും 2022 ല്‍ 2.67 ദശലക്ഷം സന്ദര്‍ശകരമാണ് കശ്്മീരില്‍ എത്തിയത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam