ശ്രീപെരുമ്പുത്തൂരിലെ സാംസംഗ് പ്ലാന്റില്‍ സമരം ചെയ്ത എല്ലാ ജീവനക്കാരെയും തിരിച്ചെടുക്കാന്‍ തീരുമാനം

MARCH 7, 2025, 4:23 AM

ചെന്നൈ: തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂര്‍ പ്ലാന്റില്‍ സമരം ചെയ്ത എല്ലാ ജീവനക്കാരെയും തിരിച്ചെടുക്കാന്‍ സാംസംഗ് സമ്മതിച്ചു. സാംസംഗ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്‌ഐഡബ്ല്യുയു) ദീര്‍ഘകാലമായി നടത്തിവന്ന പ്രതിഷേധം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂര്‍ പട്ടണത്തിലെ സാംസംഗ് പ്ലാന്റിലെ 500 ഓളം ജീവനക്കാര്‍ അവരുടെ ഐഡി കാര്‍ഡുകള്‍ തടഞ്ഞതിനെ തുടര്‍ന്ന് ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. ഫാക്ടറി പരിസരത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഇവരെ തടഞ്ഞിരുന്നു. 

2024 സെപ്റ്റംബറില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് 700 ല്‍ അധികം ജീവനക്കാരുടെ ഐഡി കാര്‍ഡുകള്‍ റദ്ദാക്കിയതാണ് പ്രശ്നത്തിന് കാരണം. സാംസംഗ് മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയെങ്കിലും, അവര്‍ക്ക് ഓഫീസിലേക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇന്ന് പ്രകടനം നടന്നത്. സ്ഥലത്ത് കനത്ത പോലീസ് സന്നാഹം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. 

vachakam
vachakam
vachakam

സെപ്റ്റംബര്‍ 9 ന്, കമ്പനിയുടെ ശ്രീപെരുമ്പുത്തൂര്‍ പ്ലാന്റിലെ ഏകദേശം 1,000 തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനവും സാഹചര്യങ്ങളും ആവശ്യപ്പെട്ട് സമരം നടത്തി. കമ്പനിക്ക് ഗണ്യമായ വളര്‍ച്ച ഉണ്ടായിരുന്നിട്ടും വ്യവസായ മാനദണ്ഡങ്ങള്‍ക്കനുസൃതമായി വേതനം പരിഷ്‌കരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. സിഐടിയു വിളിച്ചുചേര്‍ത്ത ജനറല്‍ ബോഡി യോഗത്തിന് ശേഷം ഒക്ടോബര്‍ 17 ന് തൊഴിലാളികള്‍ 37 ദിവസത്തെ പണിമുടക്ക് അവസാനിപ്പിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam