ഓപ്പറേഷന്‍ സിന്ദൂര്‍ തിരിച്ചടി മറികടക്കാന്‍ പാക് നീക്കം: തകര്‍ത്ത ജെയ്‌ഷെ ആസ്ഥാനം 25 കോടി നല്‍കി പുനര്‍നിര്‍മിച്ച് പാക് ഭരണകൂടം

AUGUST 23, 2026, 7:45 AM

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ തകര്‍ന്നടിയേണ്ടി വന്ന ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന ആസ്ഥാനം പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള സഹായത്തോടെ പൂര്‍ണമായും പുനര്‍നിര്‍മിച്ചു. പാക് പഞ്ചാബ് പ്രവിശ്യയിലെ ബഹാവല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന മര്‍കസ് സുബാനല്ല കെട്ടിട സമുച്ചയമാണ് പാക് ഭരണകൂടം മുന്‍കൈയെടുത്ത് പുതുക്കിപ്പണിതിരിക്കുന്നത്. തകര്‍ന്നടിഞ്ഞ പ്രധാന ഹാളും താഴികക്കുടങ്ങളും ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ നവീകരിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവത്തിന് പിന്നിലെ പാകിസ്ഥാന്റെ പങ്കാളിത്തം വീണ്ടും പരസ്യമായിരിക്കുകയാണ്.

രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം, ഗഡുക്കളായി ഏകദേശം 25 കോടി പാകിസ്താനി രൂപയാണ് പാക് ഭരണകൂടം ഈ കെട്ടിടസമുച്ചയത്തിന്റെ പുനര്‍നിര്‍മാണത്തിനായി ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ക്ക് കൈമാറിയത്. ഇതില്‍ പ്രധാന ഹാളിന്റെ അറ്റകുറ്റപ്പണികള്‍ക്കായി മാത്രം 11 കോടിയോളം രൂപ ചെലവഴിച്ചു. പ്രധാന സമുച്ചയത്തിന് പുറമേ ഇതിനോട് ചേര്‍ന്നുള്ള മദ്രസ അല്‍ സാബിര്‍, വിവിധ ഭീകരവാദ കമാന്‍ഡര്‍മാരുടെ താമസസ്ഥലങ്ങള്‍ എന്നിവയും അത്യാധുനിക രീതിയില്‍ പുതുക്കിപ്പണിതിട്ടുണ്ട്.

ആക്രമണത്തിന് 15 മാസങ്ങള്‍ക്ക് ശേഷം ദൃശ്യങ്ങള്‍ പുറത്ത്

2025 മെയ് ഏഴിനാണ് 22 നിരപരാധികളുടെ ജീവനെടുത്ത പഹല്‍ഗാം ആക്രമണത്തിന് പകരമായി ഇന്ത്യ പാക് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അതിശക്തമായ സൈനിക തിരിച്ചടി നല്‍കിയത്. ഈ ആക്രമണം നടന്ന് 15 മാസങ്ങള്‍ക്ക് ശേഷമാണ് നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നത്. മുന്‍പ് വ്യോമാക്രമണത്തില്‍ കെട്ടിടങ്ങളില്‍ വീണ ഗര്‍ത്തങ്ങള്‍ പൂര്‍ണമായി നികത്തുകയും താഴികക്കുടങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ പെയിന്റടിക്കുകയും മാര്‍ബിളുകള്‍ പാകുകയും ചെയ്ത് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാക്കിയ നിലയിലാണ് കെട്ടിടം.

ഈ വര്‍ഷാദ്യത്തില്‍ പുറത്തുവന്ന ഉപഗ്രഹചിത്രങ്ങളില്‍ കേന്ദ്രത്തിന്റെ പുനര്‍നിര്‍മാണം നടക്കുന്നതായി വ്യക്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം വിചാരിച്ചതിലും വേഗത്തില്‍ മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും പാക് സര്‍ക്കാരിന്റെ സഹായത്തോടെ പൂര്‍ത്തിയാക്കപ്പെടുകയായിരുന്നു.

ഇന്ത്യയെ ലക്ഷ്യമിട്ട ഭീകരതയുടെ ആസൂത്രണ കേന്ദ്രം

രാജ്യാന്തര അതിര്‍ത്തിയില്‍ നിന്ന് വെറും 100 കിലോമീറ്റര്‍ മാത്രം അകലെ 18 ഏക്കറിലധികം വിസ്തൃതിയിലാണ് ഈ ഭീകര പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഭീകരവാദികളെ റിക്രൂട്ട് ചെയ്യാനും അവര്‍ക്ക് ആയുധ പരിശീലനം നല്‍കാനും ജെയ്‌ഷെ മുഹമ്മദ് പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ കേന്ദ്രത്തെയാണ്. 2001-ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2016-ലെ പത്താന്‍കോട്ട് വ്യോമസേനാ താവളത്തിന് നേരെയുണ്ടായ ആക്രമണം, 2019-ലെ പുല്‍വാമ ഭീകരാക്രമണം എന്നിവയുള്‍പ്പെടെ ഇന്ത്യയെ വിറപ്പിച്ച വന്‍കിട ഭീകരാക്രമണങ്ങളുടെ ഗൂഢാലോചന നടന്നത് ബഹാവല്‍പൂരിലെ ഈ ക്യാമ്പില്‍ നിന്നായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam