സെലന്‍സ്‌കി സമാധാനം ആഗ്രഹിക്കുന്നെന്ന് ചര്‍ച്ചക്ക് ശേഷം ട്രംപ്

FEBRUARY 12, 2025, 3:30 PM

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായും ഫോണില്‍ സംസാരിച്ചു. അര്‍ത്ഥവത്തായ സംസാരമാണ് നടന്നതെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള സുരക്ഷയും സാമ്പത്തിക സഹകരണവും സംബന്ധിച്ച ഒരു രേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് താനും ഡൊണാള്‍ഡ് ട്രംപും ചര്‍ച്ച നടത്തിയതായി ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി വ്യക്തമാക്കി.

'സമാധാനം കൈവരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു, ടീം തലത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ഞങ്ങളുടെ സന്നദ്ധത, ഉക്രെയ്‌നിന്റെ സാങ്കേതിക കഴിവുകള്‍ എന്നിവയെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു,' സെലെന്‍സ്‌കി എക്സില്‍ പറഞ്ഞു.

ഉക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി സമാധാനം ആഗ്രഹിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

vachakam
vachakam
vachakam

'ഞാന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായി സംസാരിച്ചു. സംഭാഷണം വളരെ നന്നായി പോയി. പ്രസിഡന്റ് പുടിനെപ്പോലെ അദ്ദേഹവും സമാധാനം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു,' ട്രൂത്ത് സോഷ്യലില്‍ ട്രംപ് പറഞ്ഞു. സെലെന്‍സ്‌കി വെള്ളിയാഴ്ച മ്യൂണിക്കില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സിനെയും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയെയും കാണും. 

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച ഉക്രെയ്‌നിനെക്കുറിച്ചുള്ള യുഎസ് നയത്തില്‍ നാടകീയമായി മാറ്റം വരുത്തി. താനും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സമ്മതിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തടവുകാരുടെ കൈമാറ്റത്തിന് ശേഷമാണ് പ്രഖ്യാപനം.

യുദ്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ താനും പുടിനും സമ്മതിച്ചെന്ന് ട്രംപ് പറഞ്ഞു. ഈ ശ്രമങ്ങള്‍ തുടരുന്നതിനായി ഇരു നേതാക്കളും വ്യക്തിപരമായി, അവരുടെ രാജ്യങ്ങളില്‍ വെച്ച് കൂടിക്കാഴ്ച നടത്താമെന്നും ട്രംപ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam