അറ്റ്‌ലാന്റ: കഴിഞ്ഞ വർഷം ജോർജിയയിലെ വാൾമാർട്ടിൽ വെച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്ന വ്യാജ ആരോപണത്തിൽ ജയിലിലായ ഇന്ത്യൻ വംശജൻ മഹേന്ദ്ര പട്ടേൽ (57) നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. തന്നെ തെറ്റായ കേസിൽ കുടുക്കിയ കുട്ടിയുടെ അമ്മയ്ക്കും, അക്വർത്ത് സിറ്റിക്കും, പോലീസിനും എതിരെയാണ് അദ്ദേഹം കേസ് ഫയൽ ചെയ്തത്.
ടൈലനോൾ വാങ്ങാൻ പോപ്പോഴാണ് എനിക്ക് ജീവിതത്തിലെ ഏറ്റവും വലിയ തലവേദന ഉണ്ടായത്, മഹേന്ദ്ര പട്ടേൽ ഫെബ്രുവരി 9ന് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷം താൻ ഒരു അക്വർത്ത് വാൾമാർട്ടിൽ കയറി കുറ്റാരോപണങ്ങൾ ചുമത്തി ജയിലിലായ ദിവസം ഓർമ്മിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, എന്നാൽ പിന്നീട് അത് തള്ളിക്കളഞ്ഞു.
വാൾമാർട്ടിൽ വെച്ച് ഒരു യുവതിയുടെ രണ്ട് വയസ്സുള്ള മകനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്. ഇതിനെത്തുടർന്ന് ആറാഴ്ചയോളം മഹേന്ദ്ര പട്ടേൽ ജയിലിൽ കഴിയേണ്ടി വന്നു.
കടയിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പോലീസ് ആരോപണം തെറ്റാണെന്ന് തിരിച്ചറിഞ്ഞത്. താൻ ആ കുട്ടിയെ സഹായിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
പോലീസ് തന്റെ ഭാഗം കേൾക്കാനോ ദൃശ്യങ്ങൾ പരിശോധിക്കാനോ തയ്യാറായില്ലെന്നും, തോക്കിൻമുനയിൽ തന്നെ അറസ്റ്റ് ചെയ്തത് മാനസികമായും സാമൂഹികമായും തളർത്തിയെന്നും പട്ടേൽ പറഞ്ഞു. മാനനഷ്ടത്തിനും മാനസിക വിഷമത്തിനും ഉത്തരവാദികളായവർ വലിയ തുക നഷ്ടപരിഹാരം നൽകണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ജാതിവിവേചനംകാട്ടി നിതിൻ രാജിനെ ഇല്ലാതാക്കിയ ക്രൂരതയെ ഫോമാ അതിശക്തമായി അപലപിക്കുന്നു
എപ്സ്റ്റീൻ വാർത്തയിൽ വാൾസ്ട്രീറ്റ് ജേണലിനെതിരെയുള്ള ട്രംപിന്റെ മാനനഷ്ടക്കേസ് തള്ളി; കോടതി വിധിയിൽ തൽക്കാലം
ഹോർമുസ് ഉപരോധം ലംഘിക്കുന്ന ഇറാനിയൻ കപ്പലുകളെ ‘ഇല്ലാതാക്കും’; കടുത്ത മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ്
പ്രതിദിനം 43.5 കോടി ഡോളറിന്റെ നഷ്ടം; അമേരിക്കൻ ഉപരോധം ഇറാന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്ന്