ട്രംപ് താരിഫ്: യുഎസുമായി പരിഹരിക്കാനാവാത്ത വിള്ളല്‍ വീഴ്ത്തിയെന്ന് കനേഡിയന്‍മാര്‍ 

FEBRUARY 5, 2025, 7:29 PM

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയ്ക്ക് ഉയര്‍ന്ന താരിഫ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്, മോണ്‍ട്രിയലില്‍ നിന്നുള്ള മോണിക്ക മൊറേലി ഭീമന്‍ അമേരിക്കന്‍ കമ്പനികളായ നെറ്റ്ഫ്‌ലിക്‌സിലേയും ആമസോണിലേയും തന്റെ സബ്സ്‌ക്രിപ്ഷനുകള്‍ റദ്ദാക്കി. വര്‍ഷാവസാനം ന്യൂ ഓര്‍ലിയാന്‍സിലേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്ന ഒരു യാത്രയും അവര്‍ റദ്ദാക്കിയതായി വെളിപ്പെടുത്തി.

നൂറ്റാണ്ടുകളായി യുഎസും കാനഡയും സഖ്യകക്ഷികളായി തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിഹരിക്കാനാവാത്ത വിധം തകര്‍ന്ന ഒരു കാര്യമുണ്ടെന്ന് 39 കാരിയായ മിസ്സിസ് മൊറേലി ബിബിസിയോട് പറഞ്ഞു. ഇറക്കുമതി നികുതി ഭീഷണിയും കാനഡ യുഎസിലെ 51-ാമത്തെ സംസ്ഥാനമാകുമെന്ന ട്രംപിന്റെ പരാമര്‍ശങ്ങളും തങ്ങളില്‍ എല്ലാം വലിയ പൊട്ടിത്തെറി തന്നെ സൃഷ്ടിടിച്ചുവെന്ന് അവര്‍ പറയുന്നു. അതിര്‍ത്തി സുരക്ഷയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഈ ആഴ്ച കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25% താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹം മെക്‌സിക്കോയുമായി ഒരു അപ്രതീക്ഷിത കരാര്‍ ഉണ്ടാക്കി. അതിന്റെ ഫലമായി അതിര്‍ത്തിയില്‍ കൂടുതല്‍ മെക്‌സിക്കന്‍ സൈനികരെ നിയമിക്കുന്നതിന് പകരമായി തീരുവ 30 ദിവസത്തേക്ക് വൈകിപ്പിച്ചു. പിന്നീട് കാനഡയുമായി സമാനമായ ഒരു കരാര്‍ ഒപ്പിട്ടു. താരിഫുകളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെയധികം ആശങ്കാകുലരായിരുന്ന കനേഡിയന്‍മാര്‍ക്ക്, ഈ കാലതാമസം ആശ്വാസത്തിന് കാരണമായി. എന്നാല്‍ ചിലര്‍ കരുതുന്നത് ഈ ഭീഷണി യുഎസ്-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയെന്ന തന്നെയാണ്.

നാഷണല്‍ പോള്‍സ്റ്റര്‍ ആംഗസ് റീഡ് ബുധനാഴ്ച പുറത്തുവിട്ട ഡാറ്റയില്‍, 91% കനേഡിയന്‍മാരും ഭാവിയില്‍ തങ്ങളുടെ രാജ്യം യുഎസിനെ കുറച്ചുകൂടി ആശ്രയിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും, യുഎസ്-കാനഡ ബന്ധം നന്നാക്കുന്നതിനുപകരം ആ ഓപ്ഷന്‍ ഇഷ്ടപ്പെടുന്നുവെന്നും കണ്ടെത്തി. എന്നിരുന്നാലും പകുതിയിലധികം പേരും ഇപ്പോഴും ആ തീരുമാനത്തോട് പൊരുത്തപ്പെടാന്‍ തയ്യാറായിട്ടില്ല. 90% കനേഡിയന്‍മാരും ഈ വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഈ കണക്കുകള്‍ രാജ്യത്ത് 'ഐക്യത്തിന്റെ ഒരു നിമിഷം' പകര്‍ത്തുന്നു. യുഎസ് താരിഫുകളോട് കാനഡക്കാര്‍ കോപത്തോടെയാണ് പ്രതികരിച്ചതെന്ന് ആംഗസ് റീഡിന്റെ പ്രസിഡന്റ് ഷാച്ചി കുര്‍ള്‍ ബിബിസിയോട് പറഞ്ഞു.

കനേഡിയന്‍ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവ് യുഎസ് ആയതിനാല്‍, താരിഫുകള്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടുമെന്നും ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ അപകടത്തിലാക്കുമെന്നും ആശങ്കപ്പെടുത്തുന്നു. താരിഫുകള്‍ക്ക് പുറമേ, ലെവി അടയ്ക്കുന്നത് ഒഴിവാക്കാന്‍ കാനഡ ഒരു യുഎസ് സംസ്ഥാനമായി മാറണമെന്ന് ട്രംപ് ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. അത് ഒരുപക്ഷെ തമാശ ആയിരിക്കാം. എങ്കിലും ഈ പരാമര്‍ശം കനേഡിയന്‍മാരുടെ രോഷത്തിന് കാരണമായി. ചിലര്‍ ഈ നീക്കങ്ങളെല്ലാം തന്നെ അവരുടെ പരമാധികാരത്തിന് ഭീഷണിയായി കാണുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam