വാഷിംഗ്ടൺ: ഫെബ്രുവരി 13ന് അബുദാബിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ വെച്ച് സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച 40കാരിയായ സോഫിയ സാഹു എന്ന യാത്രക്കാരിയെ എഫ്.ബി.ഐ കസ്റ്റഡിയിലെടുത്തു.വിമാന ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.വാഷിംഗ്ടൺ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ഫെബ്രുവരി 20നാണ് കേസിലെ അടുത്ത വാദം കേൾക്കുന്നത്.15 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ, സോഫിയ വിമാനത്തിലെ ജീവനക്കാരെ ചവിട്ടുകയും തള്ളുകയും മുഖത്തടിക്കുകയും ചെയ്തതായി അധികൃതർ പറയുന്നു. ബഹളം വെച്ചതിനെത്തുടർന്ന് ശാന്തയാക്കാൻ ശ്രമിച്ച ജീവനക്കാരെ ഇവർ അസഭ്യം പറയുകയും ചെയ്തു.ഹീൽ ഉള്ള ഷൂ ഉപയോഗിച്ച് ജീവനക്കാരെ ചവിട്ടിയതായും സീറ്റിൽ കയറി നിന്ന് ബഹളം വെച്ചതായും എഫ്.ബി.ഐ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. എന്നാൽ താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നുമാണ് സോഫിയയുടെ വാദം.പി പി ചെറിയാൻEnglish summry: The FBI has taken into custody 40-year-old Sophia Sahu, a passenger who attacked fellow passengers and crew members on an Etihad Airways flight from Abu Dhabi to Washington on February 13. They have been charged with obstructing the work of flight attendants and physically assaulting them. If convicted, they could face up to 20 years in prison.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
