കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു: എപ്പോള്‍ വിശ്രമിക്കണം, എപ്പോള്‍ പരിശോധിക്കണമെന്ന് സിഡിസി

JULY 25, 2024, 8:11 AM

വാഷിംഗ്ടണ്‍: രാജ്യത്തിന്റെ ഒട്ടുമിക്ക സ്ഥലത്തും കോവിഡ് നിരക്ക് ഇപ്പോഴും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വൈറസിന്റെ പുതിയ വകഭേദങ്ങളായ KP.2, KP.3, LB.1 എന്നിവയാണെന്നാണ് സൂചന. ജൂലൈ 18 വരെയുള്ള സിഡിസിയുടെ ഡാറ്റ അനുസരിച്ച്, കോവിഡ് നിരക്കുകള്‍ ഗണ്യമായി കുറയുന്ന പ്രവണത യുഎസിലെ ഒരു പ്രദേശത്തും ഉണ്ടായിട്ടില്ല.

കുറഞ്ഞത് 21 സംസ്ഥാനങ്ങളിലെങ്കിലും കോവിഡിന്റെ ഉയര്‍ന്ന തോത് നിലനില്‍ക്കുന്നതായി ഡാറ്റ വ്യക്തമാക്കുന്നു. വളരെ പെട്ട് പകരാവുന്ന ഒരു വകഭേദമാണ് ഇത്. ഒരുപക്ഷേ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ പകരാവുന്ന ഒന്നാണിതെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മെഡിസിന്‍ പ്രൊഫസറും പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. പീറ്റര്‍ ചിന്‍-ഹോംഗ് പറഞ്ഞു.

എന്നാല്‍ കോവിഡ് പോസിറ്റീവ് ആയിട്ടുള്ള ആളുകള്‍ അഞ്ച് ദിവസത്തേക്ക് ക്വറന്റൈനില്‍ പോകേണ്ടതില്ലെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച് വ്യക്തമാക്കുന്നു. എന്നാല്‍ സിഡിസി അതിന്റെ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം അപ്‌ഡേറ്റ് ചെയ്തതിന് ശേഷമുള്ള ആദ്യത്തെ വലിയ തരംഗമാണിത്. കോവിഡ് പരിശോധന നെഗറ്റീവ് ആകുന്നത് വരെ ഐസൊലേറ്റ് ചെയ്യാന്‍ അവര്‍ ശുപാര്‍ശ ചെയ്യുന്നു. അത് മൂന്ന് മുതല്‍ 15 ദിവസം വരെയാകാമെന്ന് പ്രാദേശിക എപ്പിഡെമിയോളജിസ്റ്റ് എന്ന വെബ്‌സൈറ്റില്‍ അസുഖങ്ങള്‍ ട്രാക്ക് ചെയ്യുന്ന എപ്പിഡെമിയോളജിസ്റ്റായ കാറ്റ്‌ലിന്‍ ജെറ്റെലിന പറഞ്ഞു.

രോഗലക്ഷണങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ടത് എന്നത്തേക്കാളും പ്രധാനമാണെന്ന് വിദഗ്ധര്‍ പറയുന്നു. മാര്‍ച്ച് മുതല്‍ സിഡിസിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ഇന്‍ഫ്ലുവന്‍സയ്ക്കും മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. കാരണം നിങ്ങള്‍ക്ക് അസുഖം വരുമ്പോള്‍ വീട്ടിലിരിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് സുഖം തോന്നുകയും 24 മണിക്കൂര്‍ പനി ഇല്ലാതെ കഴിയുകയും ചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ജോലിയിലേക്കോ സ്‌കൂളിലേക്കോ മടങ്ങാമെന്ന് സിഡിസി വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam