അമേരിക്കയുടെ ദേശീയ കടം 38 ട്രില്ല്യൺ ഡോളർ കടന്നതായി റിപ്പോർട്ട്. യു.എസ്. ട്രഷറി ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇതിന്റെ വളർച്ച വളരെ വേഗമാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അതായത് വെറും രണ്ട് മാസത്തിനുള്ളിൽ 1 ട്രില്ല്യൺ ഡോളർ കൂടി വർധിച്ചു.
പ്രധാന കാരണങ്ങൾ
ഇപ്പോഴത്തെ പലിശ വർഷത്തിൽ ഏകദേശം 1 ട്രില്ല്യൺ ഡോളർ ആണ്. കഴിഞ്ഞ 10 വർഷം ചെലവായത്: 4 ട്രില്ല്യൺ ഡോളർ ആണ് എന്നാണ് കണക്കുകൾ. എന്നാൽ അടുത്ത 10 വർഷം ചെലവാകുന്ന സാധ്യത: 14 ട്രില്ല്യൺ ഡോളർ ആണ് എന്നാണ് വിദഗ്ധരുടെ കണക്ക് കൂട്ടൽ. “ഈ വലിയ പലിശ ചെലവുകൾ നമ്മുടെ ഭാവി പൊതുജന നിക്ഷേപങ്ങൾ തടയുന്നു” എന്നാണ് പെടേഴ്സൺ ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്.
അതേസമയം ഭാഗിക സർക്കാർ ഷട്ട്ഡൗൺ മൂലം താൽക്കാലിക ചെലവ് ഉയരുകയും സാമ്പത്തിക പ്രവർത്തനങ്ങൾ വൈകുകയും ചെയ്യുന്നു. ചരിത്രപരമായി, ഷട്ട്ഡൗൺ ദിവസങ്ങൾക്ക് ബില്യൺ ഡോളർ അധിക ചെലവ് വരുത്തിയിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കടത്തിന്റെ പലിശ മാത്രം അടയ്ക്കുന്നത് ഇൻഫ്ലേഷൻ, പലിശ നിരക്കുകളുടെ ഉയർച്ച, വളർച്ച മന്ദഗതി എന്നിവക്ക് കാരണമാകും. ഇത് ഉയരുന്ന കടം തൊഴിൽ നഷ്ടം, വരുമാന കുറവ് സൃഷ്ടിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
ട്രംപ് ഭരണകാല താരിഫുകൾ വർഷത്തിൽ ഏകദേശം 350 ബില്യൺ ഡോളർ വരുമാനം നൽകുന്നു എന്നാണ് കണക്കുകൾ. എന്നാൽ, യു.എസ്. ക്രെഡിറ്റ് റേറ്റിംഗ് ഇപ്പോൾ മുൻപുള്ള തലത്തിൽ ഇല്ല. ഇത് ബോറോയിങ് ചെലവ് ഉയർത്താൻ കാരണമാകുന്നു.
അതേസമയം “ട്രില്ല്യൺ ട്രില്ല്യൺ കടം കൂടി, പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ ബജറ്റ് തയ്യാറാക്കുന്നത് ഒരു വലിയ രാഷ്ട്രത്തിന് ചേർന്ന രീതിയല്ല. നിയമനിർമ്മാതാക്കൾ ഫിസ്കൽ പരിഷ്കാരങ്ങൾ ചെയ്യണം" എന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇന്ത്യക്കാർ 'പുതിയ എണ്ണയും കൽക്കരിയുമാണ്'; അമേരിക്കയെ തിരുത്തി കുടിയേറ്റ വിദഗ്ധൻ; എച്ച്-1ബി വിസയിലെ
ട്രംപിന്റെ നരകം കാണിക്കുമെന്ന അന്ത്യശാസനം പുല്ലുപോലെ തള്ളി ഇറാൻ; വെടിനിർത്തലില്ലെന്ന് പ്രഖ്യാപനം; ഹോർമുസ്
ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്