വിർജീനിയ : കുഞ്ഞിനോട് ക്രൂരത കാട്ടിയ ബേബി സിറ്റർക്ക് ജയിൽ ശിക്ഷ. അമേരിക്കയിലെ വിർജീനിയയിൽ താൻ പരിചരിച്ചിരുന്ന ഒന്നര വയസ്സുകാരിയോട് അതിക്രൂരമായി പെരുമാറിയ ബേബി സിറ്റർക്ക് കോടതി ശിക്ഷ വിധിച്ചു. 21 വയസ്സുകാരിയായ കാർലി റേ വെബ്ബ് എന്ന യുവതിയെയാണ് 12 മാസത്തെ ജയിൽ ശിക്ഷയ്ക്കും മൂന്ന് മാസത്തെ പ്രൊബേഷനും വിധിച്ചത്.
19 മാസം പ്രായമുള്ള കുഞ്ഞിനെ 21 മണിക്കൂർ വരെ ഭക്ഷണവും വെള്ളവും നൽകാതെ പട്ടിണിക്കിടുകയും, 9 മണിക്കൂർ തുടർച്ചയായി തൊട്ടിലിൽ ഉപേക്ഷിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.
കുഞ്ഞിന്റെ മുഖത്ത് അടിക്കുക, കളിത്തോക്ക് ഉപയോഗിച്ച് വെടിവെക്കുന്നത് പോലെ അഭിനയിച്ച് ഭയപ്പെടുത്തുക, പെട്ടിയിലടയ്ക്കുക തുടങ്ങിയ വിചിത്രവും ക്രൂരവുമായ പ്രവർത്തികൾ ഇവർ ചെയ്തിരുന്നു.
കുഞ്ഞിന്റെ മുഖത്ത് നോക്കി ആക്രോശിക്കുകയും മോശം വാക്കുകൾ വിളിച്ച് അധിക്ഷേപിക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നു കാർലി. താൻ വിശ്വസിച്ച ഒരാളിൽ നിന്നുണ്ടായ ഈ ചതി ഒരു 'ഉണരാത്ത സ്വപ്നം' പോലെയാണെന്ന് കുഞ്ഞിന്റെ അമ്മ കോടതിയിൽ പറഞ്ഞു.
കുട്ടിക്ക് നേരെയുള്ള അതിക്രമം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്ക് ശിക്ഷ നൽകിയത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവർ നിരീക്ഷണത്തിലായിരിക്കും.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
