ലേക് താഹോ: കാലിഫോർണിയയിലെ സീറ നെവാഡ മലനിരകളിലുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും മഞ്ഞിടിച്ചിലിലും പെട്ട് എട്ട് സ്കീയിംഗ് താരങ്ങൾ കൊല്ലപ്പെട്ടു. കാണാതായ ഒമ്പതാമത്തെ ആളിനായുള്ള തിരച്ചിൽ തുടരുകയാണെങ്കിലും ഇവർ മരിച്ചതായാണ് അധികൃതർ കണക്കാക്കുന്നത്. 1981-ന് ശേഷം അമേരിക്കയിലുണ്ടാകുന്ന ഏറ്റവും മാരകമായ ദുരന്തമാണിത്.
ഫെബ്രുവരി 17-ന് ലേക് താഹോയ്ക്ക് വടക്കുപടിഞ്ഞാറുള്ള കാസിൽ പീക്ക് പ്രദേശത്താണ് അപകടം നടന്നത്. മൂന്ന് ദിവസത്തെ സാഹസിക യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു 15 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.
സംഘത്തിലുണ്ടായിരുന്ന ആറ് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഐഫോണിലെ എമർജൻസി എസ്.ഒ.എസ് (SOS) സംവിധാനവും ബീക്കണുകളും ഉപയോഗിച്ചാണ് ഇവർ രക്ഷാപ്രവർത്തകരെ വിവരമറിയിച്ചത്.
കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും കാരണം രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരുന്നു. കാഴ്ചാപരിധി പൂജ്യമായ വൈറ്റ് ഔട്ട് (Whiteout) സാഹചര്യമായിരുന്നുവെന്ന് നെവാഡ കൗണ്ടി ഷെരീഫ് ഷാനൻ മൂൺ പറഞ്ഞു.
കാലാവസ്ഥ മോശമായതിനാൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇതുവരെ മലനിരകളിൽ നിന്ന് താഴെയെത്തിക്കാൻ കഴിഞ്ഞിട്ടില്ല. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നും മൂന്ന് ഗൈഡുകൾ ഇതിൽ ഉൾപ്പെടുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
