ന്യൂയോര്‍ക്ക്: 2026 ലെ സമാധാന നൊബേല്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശ പട്ടികയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കംബോഡിയ, ഇസ്രായേല്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കള്‍ ട്രംപിന്റെ പേര് ഔദ്യോഗികമായി നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളാണ് യോഗ്യതയായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റിയില്‍ ഇത്തവണ ആകെ 287 നാമനിര്‍ദേശങ്ങളാണ് (208 വ്യക്തികളും 79 സംഘടനകളും) കമ്മിറ്റിക്ക് ലഭിച്ചിട്ടുള്ളത്. എന്നാല്‍ നൊബേല്‍ നിയമപ്രകാരം നാമനിര്‍ദേശം ചെയ്യപ്പെട്ടവരുടെ ഔദ്യോഗിക പട്ടിക 50 വര്‍ഷത്തേക്ക് രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. അതിനാല്‍ കമ്മിറ്റി ഈ പേരുകള്‍ സ്ഥിരീകരിക്കില്ല.
ട്രംപിനെ കൂടാതെ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് തുടങ്ങിയവരും പട്ടികയിലുണ്ടെന്നാണ് സൂചന. ഈ വര്‍ഷത്തെ സമാധാന നൊബേല്‍ വിജയിയെ ഒക്ടോബറിലാണ് പ്രഖ്യാപിക്കുന്നത്. ഡിസംബര്‍ 10 ന് ഓസ്ലോയില്‍ വെച്ചാണ് പുരസ്‌കാര സമര്‍പ്പണം നടക്കുക. നേരത്തെയും സമാധാന നൊബേലിനായി ട്രംപിന്റെ പേര് പലതവണ നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.
പ്രത്യേകിച്ച് അബ്രഹാം ഉടമ്പടി പോലുള്ള നയതന്ത്ര നീക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
