ടാമ്പ: സൗത്ത് ഫ്‌ളോറിഡ സർവകലാശാലയിലെ രണ്ട് പി.എച്ച്.ഡി വിദ്യാർത്ഥികളെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ബംഗ്ലാദേശ് സ്വദേശികളായ സാമിൽ ലിമോൺ, നഹീദ എസ്. ബ്രിസ്റ്റി എന്നിവരെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്.
ജിയോഗ്രഫി വിഭാഗം വിദ്യാർത്ഥിയായ സാമിൽ ലിമോൺ (27), കെമിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിനിയായ നഹീദ എസ്. ബ്രിസ്റ്റി (27).
വ്യാഴാഴ്ച രാവിലെ 9 മണിയോടെ ലിമോണിനെ ടാമ്പയിലെ വസതിയിലും, 10 മണിയോടെ ബ്രിസ്റ്റിയെ സർവകലാശാലയിലെ എൻവയോൺമെന്റൽ സയൻസ് കെട്ടിടത്തിലുമാണ് അവസാനമായി കണ്ടത്.
ഇരുവരും സുഹൃത്തുക്കളാണെന്നും ഒരുമിച്ച് കാണാൻ സാധ്യതയുണ്ടെന്നും പോലീസ് കരുതുന്നു. ഏപ്രിൽ 17ന് ഒരു കുടുംബസുഹൃത്ത് ഇവരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ഹിസ്ബറോ കൗണ്ടി ഷെരീഫ് ഓഫീസും യൂണിവേഴ്‌സിറ്റി പോലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 813-974-2628 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

അമേരിക്കൻ സ്വപ്നങ്ങൾക്ക് മങ്ങലേൽക്കുന്നു; 40 ശതമാനം ഇന്ത്യൻ വംശജരും യുഎസ് വിടാൻ ആലോചിക്കുന്നതായി
കുടിയൊഴിപ്പിക്കൽ വിരുദ്ധ പ്രതിഷേധത്തിനിടെ ന്യൂയോർക്ക് സിറ്റി കൗൺസിൽ അംഗം ചി ഒസ്സെ അറസ്റ്റിൽ;
ടാരന്റ് കൗണ്ടി ജയിലിലെത്തി മൂന്നാം ദിനം 36കാരനായ തടവുകാരൻ മരിച്ചു
ഇൽഹാൻ ഒമറിന്റെ മകൾ കമ്യൂണിസ്റ്റ് അനുകൂല നിലപാടുകളുമായി രംഗത്ത്; വിവാദം കൊഴുക്കുന്നു