മുപ്പതിലധികം രാജ്യങ്ങളിലെ ബയോളജിക്കൽ ലബോറട്ടറികൾക്ക് ധനസഹായം നൽകിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങൾ പുറത്തുവിട്ട് തുളസി ഗബ്ബാർഡ്

JUNE 17, 2026, 1:01 AM

വാഷിംഗ്ടൺ ഡി.സി: യു.എസ് സർക്കാർ ലോകമെമ്പാടുമുള്ള മുപ്പതിലധികം രാജ്യങ്ങളിലായി 120ലധികം ബയോളജിക്കൽ ലബോറട്ടറികൾക്ക് ധനസഹായം നൽകിയിട്ടുണ്ടെന്ന രഹസ്യവിവരങ്ങൾ യു..എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് പുറത്തുവിട്ടു. മുൻ ഭരണകൂടങ്ങളിലെ ഉന്നതരും ഡോ. ഫൗചി ഉൾപ്പെടെയുള്ള ആരോഗ്യ ഉദ്യോഗസ്ഥരും ഈ വിവരങ്ങൾ ബോധപൂർവം ജനങ്ങളിൽ നിന്ന് മറച്ചുവെച്ചതായും സത്യം വെളിപ്പെടുത്താൻ ശ്രമിച്ചവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചതായും അവർ കുറ്റപ്പെടുത്തി.

അപകടകരമായ വൈറസ് ഗവേഷണങ്ങൾക്കുള്ള (gain-of-function research) ഫണ്ടിങ് നിർത്തലാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന്റെ ഭാഗമായാണ് ഈ സുപ്രധാന വെളിപ്പെടുത്തൽ. യുക്രെയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഇത്തരം ലാബുകളിൽ അതീവ അപകടകരമായ രോഗകാരികളെക്കുറിച്ചുള്ള ഗവേഷണങ്ങൾ കാര്യമായ മേൽനോട്ടമില്ലാതെ നടന്നിട്ടുണ്ടെന്നും, യുദ്ധസാഹചര്യത്തിൽ ഇവ പിടിച്ചെടുക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. വിദേശങ്ങളിലെ ഇത്തരം ലാബുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇന്റലിജൻസ് വിഭാഗത്തിന് തുളസി ഗബ്ബാർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam