വാഷിംഗ്ടൺ: പുൾമാനിൽ നിന്ന് രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മെക്‌സിക്കോയിലേക്ക് കടത്തിയ കേസിൽ പിതാവ് ഉൾപ്പെടെ മൂന്ന് പേർക്ക് കോടതി തടവുശിക്ഷ വിധിച്ചു. ബുധനാഴ്ച ഈസ്റ്റേൺ വാഷിംഗ്ടൺ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി തോമസ് ഒ. റൈസ് ആണ് വിധി പ്രസ്താവിച്ചത്.
ആരോൺ ഓങ് (പിതാവ്) മൂന്ന് വർഷം തടവ്. ശിക്ഷയ്ക്ക് ശേഷം മൂന്ന് വർഷം നിരീക്ഷണത്തിലായിരിക്കും. ജെയിംസ് ഓങ് (പിതാവിന്റെ പിതാവ്) രണ്ടര വർഷം തടവ്.
കൃത്യത്തിന് സഹായിച്ചതിനാണ് ശിക്ഷ. മോചനത്തിന് ശേഷം രണ്ട് വർഷം നിരീക്ഷണമുണ്ടാകും.
നാദിയ കോൾ (ആരോണിന്റെ പ്രതിശ്രുത വധു) ആറ് മാസം തടവ്. തട്ടിക്കൊണ്ടുപോകലിൽ പങ്കാളിയായതിനാണ് ശിക്ഷ. ഒരു വർഷം നിരീക്ഷണത്തിലായിരിക്കും.
2024ൽ കുട്ടിയെ അമ്മയ്ക്ക് കൈമാറേണ്ട സമയത്ത് നൽകാതെ ആരോൺ കടന്നുകളയുകയായിരുന്നു.
മെക്‌സിക്കൻ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. അന്താരാഷ്ട്ര തലത്തിൽ മാതാപിതാക്കൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാനുള്ള നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.
പി.പി. ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
