ബീജിംഗ്: ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ പരസ്പരം സംസാരിച്ച് റഷ്യയും ചൈനയും . റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഫോണിൽ സംസാരിച്ചു. സംഘർഷം ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
യുഎൻ മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന ഇസ്രായേലിന്റെ നടപടികളെ പുടിനും ഷി ജിൻപിങ്ങും ശക്തമായി അപലപിച്ചതായി ക്രെംലിൻ വക്താവ് യൂറി ഉഷാക്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ സൈനിക പരിഹാരം ആവശ്യമില്ലെന്നും രാഷ്ട്രീയവും നയതന്ത്രപരവുമായ മാർഗങ്ങളിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ എന്നും ഇരു രാജ്യങ്ങളും വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മേഖലയിൽ പ്രത്യേക സ്വാധീനമുള്ള പ്രധാന രാജ്യങ്ങൾ സ്ഥിതിഗതികൾ തണുപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഷി ജിൻ പിങ് പറഞ്ഞു. അമേരിക്കയുടെ പേര് എടുത്തു പറയാതെയായിരുന്നു മുന്നറിയിപ്പോണമെന്നുള്ള ജിൻപിങിന്റെ പരാമർശം.
സംഘർഷം രൂക്ഷമാകുന്നത് തടയുന്നതിനും യുദ്ധത്തിന്റെ വ്യാപനം ഒഴിവാക്കുന്നതിനും ഇസ്രായേൽ എത്രയും വേഗം വെടിനിർത്തണമെന്നും ചൈന ആവശ്യപ്പെട്ടു.
സംഘർഷത്തിൽ അമേരിക്കയും പങ്കാളിയാകാനൊരുങ്ങുന്നു എന്ന് വാർത്തകളുണ്ടായിരുന്നു. ഈ സാചര്യത്തിലാണ് ഷി ജിൻ പിങിന്റെ പരാമർശം. അതേസമയം ഏഴാം ദിവസത്തിലേക്ക് കടന്ന ഇസ്രായേൽ-ഇറാൻ സംഘർഷം കൂടുതൽ വഷളായാൽ വൻ ദുരന്തമുണ്ടാകുമെന്ന് റഷ്യ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്