അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ ബോയിംഗ് വിമാനത്തിന് തകരാറില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ.
ലണ്ടനിലേക്ക് പറക്കുംവരെ ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്ന് സിഇഒ വ്യക്തമാക്കി. എഞ്ചിൻ പരിശോധനകൾ കൃത്യമായി നടന്നിരുന്നു.
മാർച്ചിൽ വലത് എഞ്ചിൻ നന്നാക്കി. ഏപ്രിലിൽ ഇടത് എഞ്ചിൻ പരിശോധിച്ചു. അടുത്ത പരിശോധന ഡിസംബറിലായിരുന്നുവെന്ന് കാംബെൽ വിൽസൺ വിശദീകരിച്ചു. എയർ ഇന്ത്യ ജീവനക്കാർക്ക് അയച്ച കത്തിലാണ് ഈ വിവരങ്ങൾ.
സംഭവത്തിൽ അഗാധമായ ദുഖമുണ്ടെന്നും ഖേദിക്കുന്നുവെന്നും ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ വ്യക്തമാക്കുകയായിരുന്നു. അപകടത്തിൻ്റെ യാഥാർത്ഥ കാരണം വെളിപ്പെടുത്താൻ അന്വേഷണം അവസാനിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
അപകടത്തെക്കുറിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഡിജിസിഎ ഇതിനായി പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്