തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ കൊല്ലപ്പെട്ട കേസിൽ നിർണായക വെളിപ്പെടുത്തലുകൾക്കിടെ കുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ. പ്രതിയായ അഷ്കറിനെതിരെ നിരവധി പരാതികൾ നൽകിയിട്ടും പൊലീസ് ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണം ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അഷ്കറിനെതിരെ മുൻപ് പലതവണ പരാതി നൽകിയിരുന്നുവെന്നും എന്നാൽ കേസെടുക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. പരാതികൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ നടപടികൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് നൽകുമെന്നും മന്ത്രി പറഞ്ഞു.
ചികിത്സയുമായി ബന്ധപ്പെട്ടും കുടുംബത്തിന്റെ മറ്റ് ആവശ്യങ്ങളുമായി ബന്ധപ്പെട്ടും സർക്കാർ സഹായം ഉറപ്പാക്കുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
അഷ്കറിന്റെ മുൻ ഭാര്യ ആമിനയും കുടുംബവും നേരത്തെ തന്നെ മർദനവും ഭീഷണിയും നേരിട്ടിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്വത്ത് സംബന്ധമായ തർക്കങ്ങളുടെ പശ്ചാത്തലത്തിൽ തുടർച്ചയായി പീഡനങ്ങൾ ഉണ്ടായിരുന്നുവെന്നും അവർ പറയുന്നു.
ഇതിനിടെ, കേസിലെ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചു. പ്രതിയുടെ മുൻകാല ക്രിമിനൽ പശ്ചാത്തലം, കുടുംബവുമായി ബന്ധപ്പെട്ട മറ്റ് പരാതികൾ, ദുരൂഹ മരണ കേസുകൾ എന്നിവയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
