തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനേറ്റ കനത്ത പരാജയത്തിന് പിന്നാലെ, കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്നതിനെച്ചൊല്ലി രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടുപിടിച്ച ചർച്ചകൾ.
പത്തുവർഷത്തെ ഭരണത്തിന് ശേഷം സ്ഥാനമൊഴിഞ്ഞ പിണറായി വിജയൻ തന്നെ പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നതാണ് പ്രധാന ചോദ്യം. നിലവിൽ തോൽവിയുടെ ഞെട്ടലിലുള്ള സിപിഎം നേതൃത്വം നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനമെടുക്കൂ.
കണ്ണൂരിലെ വസതിയിലുള്ള പിണറായി വിജയൻ നാളെ തലസ്ഥാനത്ത് എത്തിയേക്കും. അദ്ദേഹം വിമുഖത അറിയിക്കുകയാണെങ്കിൽ മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. നിയമസഭയിൽ കരുത്തനായ ഭരണപക്ഷത്തെ നേരിടാൻ പരിചയസമ്പന്നനായ ഒരു നേതാവ് വേണമെന്ന വികാരം പാർട്ടിയിലുണ്ട്.
അതേസമയം, വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന യുഡിഎഫിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നടപടികൾ കോൺഗ്രസ് ഹൈക്കമാൻഡ് ആരംഭിച്ചു കഴിഞ്ഞു. എഐസിസി നിരീക്ഷകർ ഇന്ന് കേരളത്തിലെത്തി എംഎൽഎമാരുടെ നിലപാട് തേടും. ഒരാഴ്ചയ്ക്കുള്ളിൽ പുതിയ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
