എം.ആർ അജിത് കുമാറിനെതിരായ വിജിലൻസ് കേസ് ഈ മാസം 18ലേക്ക് മാറ്റി

JUNE 10, 2025, 7:14 AM

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ വിജിലൻസ് കേസിൽ വിശദമായ വാദം കേള്‍ക്കാന്‍ ഈ മാസം 18ലേക്ക് മാറ്റി. 

എം.ആര്‍ അജിത്കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്നാണ് ഹര്‍ജി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.   

അനധികൃത സ്വത്തുസമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ കേസുകളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്. 

vachakam
vachakam
vachakam

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആദ്യ പരിശോധന നടത്തിയത് എം.ആർ അജിത് കുമാറിന്റെ കീഴുദ്യോ​ഗസ്ഥരാണ്.

അതിനാൽ ആ അന്വേഷണത്തിൽ കൃത്യമായ കണ്ടെത്തലുകൾ ഉണ്ടാവില്ലെന്ന വാദമുൾപ്പടെ ഹരജിക്കാർ കോടതിയിൽ ഉന്നയിച്ചു.   


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam