ആരോഗ്യമേഖലയിലെ പ്രതിസന്ധി ഇടതുസർക്കാരിന്റെ ഭരണ തകർച്ചയുടെ നേർചിത്രം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് 

JUNE 29, 2025, 6:53 AM

തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുസർക്കാരിന്റെ ഭരണ തകർച്ചയുടെ നേർചിത്രമാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുറോളജി വിഭാഗം മേധാവി ഡോ. ഹാരീസ് ഹസന്റെ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ.

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒരു സർക്കാർ ആശുപത്രിയിലെ മാത്രം കാര്യമല്ല.എല്ലാ മെഡിക്കൽ കോളേജുകളുടെയും ജില്ലാ,താലൂക്ക്,പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സ്ഥിതിയും വളരെ പരിതാപകരമാണ്.മരുന്നു ക്ഷാമവും ജനത്തെ വലയ്ക്കുന്നു. സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് അവശ്യസർവീസുകളെ ബാധിച്ചിരിക്കുന്നത്. ജനങ്ങളിൽ  പിരിച്ചെടുക്കുന്ന നികുതിപ്പണം ആർഭാടത്തിനും ധൂർത്തിനും മുഖ്യമന്ത്രിയും മന്ത്രിമാരും ചെവഴിക്കുന്നത് കൊണ്ടാണ് ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകളെല്ലാം  കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോയത്. വിവിധ വകുപ്പുകളിലേക്കുള്ള സർക്കാർ വിഹിതം വെട്ടിക്കുറയ്ക്കുയോ സാമ്പത്തിക സഹായം നൽകാത്തതോ കൊണ്ട് എല്ലാ മേഖലയിലും പ്രതിസന്ധി നേരിടുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. 

സൂപ്രണ്ട് മുതൽ മന്ത്രിതലം വരെയുള്ള ബന്ധപ്പെട്ടവരെ ഉപകരണക്ഷാമത്തെ കുറിച്ച്  ഡോ. ഹാരീസ് അറിയിച്ചിട്ടും അതിന് പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഇപ്പോൾ വിവാദമായപ്പോൾ സമഗ്രമായി അന്വേഷിക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ മറുപടി പരിഹാസ്യമാണ്.സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ പോലും അറിയാത്ത ആരോഗ്യമന്ത്രി സംസ്ഥാനത്തിന് നാണക്കേടാണ്.സാധാരണക്കാർ ആശ്രയിക്കുന്ന സർക്കാർ ആശുപ്രതികളോടുള്ള അവഗണനയും രോഗികളുടെ ജീവൻവെച്ച് കളിക്കുന്ന നടപടിയും  സർക്കാർ അവസാനിപ്പിക്കണം.

vachakam
vachakam
vachakam

ആരോഗ്യമേഖലയിൽ വലിയ അവകാശവാദങ്ങൾ പി.ആർ പ്രചരണത്തിനായി സർക്കാർ ഉന്നയിക്കുന്നുണ്ട്. എന്നാലിതെല്ലാം പുറംപൂച്ഛാണെന്ന് തെളിയിക്കുന്ന യാഥാർത്ഥ്യങ്ങളാണ് ഇപ്പോൾ പുറത്തവരുന്നത്. ഇടതുപക്ഷ അനുഭാവിയായ ഡോ.ഹാരീസ് ഹസന് പോലും ആരോഗ്യമേഖയുടെ ശോചനീയാവസ്ഥ തുറന്ന് പറയേണ്ടി വന്നെങ്കിൽ എത്രത്തോളം കുത്തഴിഞ്ഞ സംവിധാനമാണ് അവിടെത്തെതെന്ന് ഊഹിക്കാവുന്നതെയുള്ളുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. 

സംസ്ഥാന സർക്കാരിന്റെ കഴിവുകേടിന് സാധാരണ ജനങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.പ്രതിദിനം രോഗികളുടെ എണ്ണം വർധിക്കുമ്പോൾ അത്യാവശ്യത്തിന് ഡോക്ടർമാരുടെയും ജീവനക്കാരുടെയും അപര്യാപ്തതയുമുണ്ട്. കട്ടിൽ, ലാബ് എന്നീ സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ പലപ്പോഴും സാധാരണക്കാരന് അന്യമാണ്.കൂടാതെ കാരുണ്യ പദ്ധതി,ശ്രുതിതരംഗം, ആരോഗ്യകിരണം ഉൾപ്പെടെ നിരവധി ക്ഷേമപദ്ധതികൾക്ക് സാമ്പത്തിക സഹായം അനുവദിക്കാത്തിനാൽ ഇവയുടെ നടത്തിപ്പ് തന്നെ അവതാളത്തിലാണ്.  ഇത്തരം സാഹചര്യത്തിൽ സാധാരണക്കാരൻ ജീവൻ രക്ഷിക്കാൻ ഉയർന്ന തുക നൽകി  സ്വകാര്യ ആശുപത്രികളയോ സ്ഥാപനങ്ങളയോ ആശ്രയിക്കേണ്ട ഗതികേടാണ്.  പിണറായി ഭരണത്തിൽ കേരളത്തിന്റെ ആരോഗ്യമേഖല അന്ത്യശ്വാസം വലിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam