കൊല്ലം: പരവൂർ പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തക്കേസില്‍ സർക്കാർ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കും. നിലവിലെ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായ പാരിപ്പള്ളി രവീന്ദ്രൻ കഴിഞ്ഞദിവസം അന്തരിച്ച സാഹചര്യത്തിലാണിത്.
കേസ് കഴിഞ്ഞദിവസം ജില്ലാ സെഷൻസ് കോടതിയില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ അഭാവത്താല്‍ ഓഗസ്റ്റ് 24 - ലേയ്ക്ക് മാറ്റി.
അടുത്ത അവധിക്ക് മുമ്ബ് തന്നെ സർക്കാർ പുതിയ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നാണ് വിവരം. പ്രത്യേക കോടതി സ്ഥാപിച്ചതിനാല്‍ വിചാരണ നടപടികള്‍ അതിവേഗം നടത്തേണ്ടതുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രതികളും അവരുടെ അഭിഭാഷകരും ഹാജരായിരുന്നു.
അതേ സമയം പുതിയ പ്രോസിക്യൂട്ടറെ നിയമിച്ചാലും അദ്ദേഹം കേസ് വിശദമായി പരിശോധിക്കാൻ ഏറെ സമയം എടുക്കും. ഇതനുസരിച്ച് വിചാരണ നടപടികള്‍ വൈകാനും സാധ്യതയുണ്ട്. 110 പേർ മരിച്ച കേസില്‍ 1,417 സാക്ഷികളും 1,611 രേഖകളും 376 കൊണ്ടിമുതലുകളും ഉള്‍പ്പെടുന്നു. പതിനായിരത്തിധികം പേജുകള്‍ ഉള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയില്‍ സമർപ്പിച്ചിട്ടുള്ളത്.
അന്തരിച്ച പബ്ലിക് പ്രോസിക്യൂട്ടർ പാരിപ്പള്ളി രവീന്ദ്രന്‍റെ മൃതദേഹം തിങ്കളാഴ്ച രാവിലെ കൊല്ലം ബാർ അസോസിയേഷൻ ഹാളില്‍ പൊതുദർശനത്തിന് വച്ചിരുന്നു. ജഡ്ജിമാരും അഭിഭാഷകരും അടക്കം നൂറുകണക്കിന് ആള്‍ക്കാർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്നാണ് കോടതി നടപടികള്‍ ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്