കോട്ടയം: സ്വർണ്ണ കള്ളക്കടുത്തുകാരുടെ വക്കാലത്ത് ഏറ്റെടുത്ത ആളാണ് അൻവറെന്ന പ്രതികരണവുമായി മുൻ എംഎല്‍എയും ബിജെപി നേതാവുമായ പി സി ജോർജ്. രാജ്യത്തെ സ്വർണ കള്ളക്കടത്തില്‍ നൂറില്‍ 60 ശതമാനവും കേരളത്തിലാണ് നടക്കുന്നത്. ഈ 60 ശതമാനത്തില്‍ 98ശതമാനം പ്രതികളും മലപ്പുറം ജില്ലക്കാരാണ്. സ്വർണ്ണ കള്ളക്കടക്കടത്ത്, കളപ്പണം, റിയല്‍ എസ്റ്റേറ്റ്, കൊലപാതകം ഇതെല്ലാം അറിഞ്ഞിട്ടും അൻവർ കഴിഞ്ഞ കാലം അത്രയും മിണ്ടാതിരുന്നുവെന്നും പി സി ജോർജ് പ്രതികരിച്ചു.
പിസി ജോർജിന്റെ വാക്കുകള്‍:
അൻവർ ഇവർക്ക് ഇത്രയും നാള്‍ എന്തിന് പിന്തുണ കൊടുത്തു. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഗമാണോ. പി വി അൻവർ എം എല്‍ എയുടെ നിലപാട് സംശയിക്കുന്നു. കെ റ്റി ജലീല്‍, കാരാട്ട് റസാക്ക് എന്നിവരുടെ അൻവറിനോടുള്ള പരസ്യ പിന്തുണ നിസാരമായി കരുതുന്നില്ല.
22 തവണ നയതന്ത്ര വഴിയിലൂടെ സ്വർണവും ഡോളറും മുഖ്യമന്ത്രി ഇടപെട്ട് കടത്തിയെന്ന് വ്യക്തമായിട്ടും ഒരു അന്വേഷണവും നടക്കുന്നില്ല. ഇത്രമാത്രം ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവച്ച് പുറത്ത് പോണം. ഈ വസ്തുതകളെല്ലാം സി ബി ഐ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടു വരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്