കൊല്ലം: പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.
കഴിഞ്ഞ ഒമ്പതാം തിയതിയാണ് അനൂപ്-ശ്രുതി ദമ്പതികളുടെ പെണ്‍കുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രസവ സമയത്തെ സങ്കീര്‍ണതകളെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിദഗ്ദ സംഘം ഇത് സംബന്ധിച്ച് മെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി.
അടിയന്തരമായി സിസേറിയന്‍ വേണ്ടിവന്നതിനാല്‍ ബന്ധുക്കളുടെ അനുമതി ഇല്ലാതെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിന് 50 ശതമാനം സാധ്യത മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
