തിരുവനന്തപുരം: കുംഭമേളയിലൂടെ വൈറലായ താരം പ്രായപൂർത്തിയാകുന്നതിന് മുൻപേ വിവാഹിതയായെന്ന കണ്ടെത്തലിനെത്തുടർന്ന് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു. ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് വ്യക്തമായതോടെയാണ് നടപടി. ഇതോടെ വിവാഹത്തിന് കാർമികത്വം വഹിച്ച സി.പി.എം നേതാക്കളും വെട്ടിലായിരിക്കുകയാണ്.
കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരം അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹസമയത്ത് യുവാവ് പൊലീസിന് മുന്നിൽ ഹാജരാക്കിയത് വ്യാജ ജനന സർട്ടിഫിക്കറ്റാണെന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്.
ആ സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നു. എന്നാൽ, മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പരിശോധിച്ച കമ്മീഷൻ, പെൺകുട്ടിയുടെ യഥാർത്ഥ ജനനത്തീയതി 2009 ഡിസംബർ 30 ആണെന്ന് കണ്ടെത്തി. വിവാഹത്തിനായി പ്രത്യേകമായി വ്യാജ സർട്ടിഫിക്കറ്റ് ചമച്ചതായും റിപ്പോർട്ടിലുണ്ട്.
'റിയൽ കേരള സ്റ്റോറി' എന്ന് വിശേഷിപ്പിച്ച് ഈ വിവാഹത്തെ ആഘോഷമാക്കിയ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി എന്നിവർ കേസ് പുറത്തുവന്നതോടെ പ്രതിരോധത്തിലായിരിക്കുകയാണ്. വിവാഹത്തിന് നേരിട്ട് നേതൃത്വം നൽകിയ ഇവർ, പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന സത്യം പുറത്തുവന്നതോടെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. വിഷയത്തിൽ വലിയ രാഷ്ട്രീയ വിവാദമാണ് നിലവിൽ ഉടലെടുത്തിരിക്കുന്നത്.
സംഭവം അതീവ ഗൗരവകരമായി കണ്ട ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ, കേരള, മധ്യപ്രദേശ് ഡി.ജി.പിമാരോട് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശ് പൊലീസാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് വ്യത്യസ്ത ജനന സർട്ടിഫിക്കറ്റുകളും മാധ്യമങ്ങൾക്ക് ലഭ്യമായിട്ടുണ്ട്, ഇത് വ്യാജരേഖ ചമച്ചെന്ന ആരോപണത്തെ ബലപ്പെടുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സ്ട്രോങ് റൂമുകളിലെ സുരക്ഷ; പ്രതിനിധികളെ നിയോഗിക്കാൻ സ്ഥാനാർത്ഥികൾക്ക് നിർദ്ദേശം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ
ഗൾഫ് എസ്എസ്എൽസി പരീക്ഷാ നടത്തിപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും
ദീപിക പത്രത്തിനെതിരെ സഭാ നേതൃത്വത്തെ കണ്ട് ഷോൺ ജോർജ്
ദുരൂഹത തുടരുന്നു; ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും, പ്രത്യേക കേസായി പരിഗണിക്കാൻ