മുള്ളൻപന്നിയെ കൊന്ന കേസിൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ ഇനി കസ്റ്റഡിയിൽ എടുക്കേണ്ടതില്ലെന്ന് വനംവകുപ്പ് തീരുമാനിച്ചതായി റിപ്പോർട്ട്. കേസിൽ കൂടുതൽ തെളിവെടുപ്പ് ആവശ്യമായില്ലെന്നാണ് വകുപ്പിന്റെ വിശദീകരണം.
അതേസമയം നെടുമങ്ങാട് വനം കോടതിയാണ് ശശിയെ ഏപ്രിൽ 4 വരെ റിമാൻഡ് ചെയ്തത്. വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശശിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് വനംവകുപ്പിന്റെ നീക്കം.
പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ എത്തിയാണ് ശശി കീഴടങ്ങിയത്. കഴിഞ്ഞ മാസം 28-നാണ് മുള്ളൻപന്നിയെ കൊന്ന സംഭവം നടന്നത്. വനംവകുപ്പ് കേസ് എടുത്തതിന് പിന്നാലെ ശശി ഒളിവിൽ പോയിരുന്നു. സെഷൻസ് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഒടുവിൽ ശശി കീഴടങ്ങിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
