ലഹരിക്കടത്തിന്റെ വേരറുക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൈകോര്‍ക്കുന്നു; ഓപ്പറേഷന്‍ തൂഫാന്‍ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരത്ത്

JULY 9, 2026, 8:09 PM

തിരുവനന്തപുരം: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലഹരിക്കടത്തിന്റെ വേരറുക്കാന്‍ ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായുള്ള ദക്ഷിണേന്ത്യന്‍ ഡിജിപിമാരുടെ നിര്‍ണായക യോഗം ഇന്ന് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് നടക്കും. കേരളത്തിലേക്ക് എത്തുന്ന രാസലഹരി ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്നുകളുടെ സപ്ലൈ ചെയിന്‍ പൂര്‍ണ്ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉന്നതതല യോഗം സംഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷാ ചരിത്രത്തില്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ പുതിയൊരു മാതൃകയ്ക്കാണ് ഇതോടെ തുടക്കമാകുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലേക്ക് എത്തുന്ന മയക്കുമരുന്നിന്റെ പ്രധാന ഉറവിടങ്ങള്‍ അയല്‍സംസ്ഥാനങ്ങളിലെ മെട്രോ നഗരങ്ങളിലും അതിര്‍ത്തി ഗ്രാമങ്ങളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം മുന്‍നിര്‍ത്തി, താഴേത്തട്ടിലുള്ള പൊലീസ് നടപടികള്‍ക്കൊപ്പം മാക്രോ ലെവലിലുള്ള അന്തര്‍സംസ്ഥാന സുരക്ഷാ ഏകോപനത്തിനും ആഭ്യന്തര വകുപ്പ് മുന്‍ഗണന നല്‍കുന്നുണ്ട്.

ലഹരി സിന്‍ഡിക്കേറ്റുകളെ പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ പ്രാദേശിക പ്രതിരോധത്തിനപ്പുറം അയല്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത പ്രതിരോധ ശൃംഖല എന്ന ഘട്ടത്തിലേക്ക് ഓപ്പറേഷന്‍ തൂഫാന്‍ കടക്കുകയാണെന്നും മന്ത്രി അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളുമായി തത്സമയ വിവര കൈമാറ്റം സാധ്യമാക്കുന്ന ഇന്റലിജന്‍സ് സിന്‍ക്രോണിസിറ്റി സംവിധാനമാണ് കേരളം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ബുധനാഴ്ച ബംഗളൂരു വിധാന്‍സൗധയില്‍ വെച്ച് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഓപ്പറേഷന് കര്‍ണാടക സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്.

കര്‍ണാടകയ്ക്ക് പുറമെ തമിഴ്നാട്, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളെക്കൂടി ഈ കേന്ദ്രീകൃത ശൃംഖലയിലേക്ക് കൊണ്ടുവരുന്നതോടെ ലഹരിക്കടത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെയും ഇടപാടുകളെയും കൃത്യമായി മാപ്പ് ചെയ്യാന്‍ കേരളാ പൊലീസിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെ പതിവ് പരിശോധനകള്‍ക്ക് അപ്പുറത്തേക്ക് നീളുന്ന കര്‍ശനമായ നിരീക്ഷണ സംവിധാനങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.

അന്തര്‍സംസ്ഥാന ട്രെയിനുകള്‍, ദീര്‍ഘദൂര ബസുകള്‍, സ്വകാര്യ കൊറിയര്‍ ശൃംഖലകള്‍ എന്നിവ വഴിയുള്ള ലഹരി കൈമാറ്റങ്ങളെ ഈ സംയുക്ത നീക്കം ശക്തമായി നിരീക്ഷിക്കും. ഇതിനായി സ്മാര്‍ട്ട് പെട്രോളിങ്ങും സൈബര്‍ നിരീക്ഷണവും സംയുക്തമായി നടപ്പിലാക്കാനുള്ള ആലോചനകളും ഇന്നത്തെ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകുമെന്ന് ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam